പാമ്പാടി ആശ്വാസ ഭവൻ ഡയറക്ടർക്കെതിരെ (പാസ്റ്റർ എന്ന് പറയപ്പെടുന്നു )പോസ്കോ നിയമ പ്രകാരം കേസെടുത്തു. പതിനൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയാണ് പരാതിനൽകിയത്. പിതാവ് മരിച്ചതിനാലും, മാതാവിന് മാനസീക രോഗം ഉള്ളതിനാലുമാണ് പെൺകുട്ടിയെ ഈ സ്ഥാപനത്തിൽ ആക്കിയിരുന്നത്. നല്ല രീതിയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു സ്ഥാപനം ആയിട്ടാണ് ഇത് അറിയപ്പെട്ടിരുന്നത്. പ്രതി എന്നാരോപിക്കപ്പെടുന്ന ജോസഫ് മാത്യു ഒളിവിൽ ആണെന്നാണ് പോലീസ് ഭാഷ്യം. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ തമിഴ് നാട്ടിലേക്കു രക്ഷപെട്ടതായി കരുതുന്നു. ഇദ്ദേഹം പെന്തെകൊസ്തുകാരൻ എന്നാണ് പൊതു ജനം പറയുന്നത്. അവിടെ ഐ പി സിയുടെ ( കോട്ടയം നോർത്ത് സെന്റർ ) ഒരു സഭയും ഉള്ളതായി അറിയുന്നു. ഇവരുടെ കുടുംബങ്ങൾ ഇന്ത്യ പെന്തക്കോസ്തു സഭയുമായി ചേർന്ന് നിൽക്കുന്നവർ ആണെന്നാണ് അറിവ്. ഇദ്ദേഹത്തിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ, കോൺഗ്രസ്സുകാരും സിപിഎം എം എൽ എ മാരും ഒക്കെയായി ഇദ്ദേഹത്തിന് നല്ല ബന്ധം ഉണ്ട്. ആശ്വാസ ഭവനിൽ സർക്കാർ സഹായം ഉള്ളതായും, അമേരിക്കൻ വിദേശ മലയാളികളും സഹായിക്കുന്നുണ്ട് എന്നാണ് പറച്ചിൽ
ചൈൽഡ് ലൈൻ അധികൃതരും വനിതാ കമ്മീഷനും ഇടപെട്ട് വിവരങ്ങൾ പോലീസിനെ അറിയിച്ചു. അനാഥാലയത്തിലെ മറ്റു കുട്ടികൾക്ക് ആവശ്യമായ മുൻകരുതലുകൾ, കൗൺസിലിംഗ് തുടങ്ങിയവ ആവശ്യം എന്ന് ജില്ലാ പോലീസ് സൂപ്രണ്ടന്റ് അറിയിച്ചു. നിയമം ഇദ്ദേഹത്തെ രക്ഷപെടാൻ അനുവദിക്കുമോ എന്ന് പൊതുജനങ്ങൾ സംശയിക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.