പാക്കിസ്ഥാനില്‍ ബസില്‍ സ്‌ഫോടനം; ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ ബസില്‍ സ്‌ഫോടനം; ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു
July 14 21:01 2021 Print This Article

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബസ്സിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ ചൈനീസ് എഞ്ചിനീയര്‍മാരാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദസു ഡാം സൈറ്റിലേക്ക് എഞ്ചിനീയര്‍മാരെയും സര്‍വേയര്‍മാരെയും മെക്കാനിക്കല്‍ ജീവനക്കാരെയും കൊണ്ടു പോയിരുന്ന ബസിലാണ് സ്‌ഫോടനമുണ്ടായത്.

ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ വഴിയരികിലാണോ ബസിലാണോ സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമല്ല. സ്‌ഫോടനത്തില്‍ 9 ചൈനീസ് പൗരന്മാരും 2 പാകിസ്ഥാന്‍ സൈനികരും ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് വിവരം.

ചൈനീസ് പൗരന്മാരുടെയും രണ്ട് സൈനികരുടെയും രണ്ട് നാട്ടുകാരുടെയും മരണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൊസാം ജാ അന്‍സാരി സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാതായതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും എയര്‍ ആംബുലന്‍സില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

പൊലീസ് അന്വേഷണം ആരംഭിച്ചതായി അന്‍സാരി റോയിട്ടേഴ്സിനോട് പറഞ്ഞു. 30 ലധികം ചൈനീസ് എഞ്ചിനീയര്‍മാരുമായി ബസ് അപ്പര്‍ കൊഹിസ്ഥാനിലെ ദസു ഡാം നിര്‍മ്മാണ സ്ഥലത്തേയക്ക് പോകുകയായിരുന്നുവെന്ന് ഹസാര മേഖലയിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പടിഞ്ഞാറന്‍ ചൈനയെ തെക്കന്‍ പാകിസ്ഥാനിലെ ഗ്വാഡാര്‍ കടല്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് പ്രദേശത്ത് നടന്നു വന്നിരുന്നത്. ബീജിംഗ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള 65 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണിത്.

ചൈന-പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. ചൈനീസ് എഞ്ചിനീയര്‍മാരും പാകിസ്ഥാന്‍ നിര്‍മ്മാണ തൊഴിലാളികളും ദസു ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി വര്‍ഷങ്ങളായി സ്‌ഫോടനം നടന്ന പ്രദേശത്ത് ജോലി ചെയ്യുന്നവരാണ്.

ബസ് സ്ഫോടനത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ചൈനീസ് ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.