നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ്, നാദിര്‍ഷ 13 മണിക്കൂര്‍ മൊഴിയെടുക്കല്‍ അവസാനിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ്, നാദിര്‍ഷ 13 മണിക്കൂര്‍ മൊഴിയെടുക്കല്‍ അവസാനിച്ചു
June 28 19:49 2017 Print This Article

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്യല്‍ രാത്രി വൈകി  അവസാനിച്ചു. 13 മണിക്കൂറാണ് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തത്.

താന്‍ കൊടുത്ത പരാതിയുടെ പുറത്താണ് പോലീസ് വിശദമായ മൊഴിയെടുത്തതെന്നും പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് അറിയിച്ചു.

എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷായേയും അപ്പുണ്ണിയെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.ബ്ലാക്മെയിലിങ് സംബന്ധിച്ച്‌ താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നെന്ന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതതെന്ന് പൊലീസ് വ്യക്തമാക്കി.
ഉച്ചക്ക് 12.30ഓടെയാണ് ഇവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.ദിലീപിനോട് മൊഴിനല്‍കാന്‍ നേരത്തെ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്ന ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയില്‍ നിന്ന് കൊച്ചിയിലെത്തിയത്. തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്ബാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ പരാതി. പള്‍സര്‍ സുനി തന്നെയാണ് ദിലീപിനെ വിളിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്നായിരുന്നു മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. ബ്ലാക്ക് മെയില്‍ പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപ് നല്‍കിയ ബ്ലാക്ക് മെയില്‍ പരാതിയോടൊപ്പം നടിയുമായി ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ ഭീഷണിപ്പെടുത്താനായി പള്‍സര്‍ സുനി അപ്പുണ്ണിയേയും നാദിര്‍ഷയേയുമാണ് ബന്ധപ്പട്ടതിനാലാണ് ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നത്.അതേസമയം വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം തുടങ്ങി. കൊച്ചി ക്രൗണ്‍ ്പ്ലാസ ഹോട്ടലില്‍ വൈകിട്ട് ഏഴുമണിക്ക് തുടങ്ങാനിരുന്ന യോഗം അമ്മയുടെ ഗവേണിംഗ് ബോഡി അംഗമായ നടന്‍ ദിലീപ് എത്തിയിട്ട് തുടങ്ങാനിരുന്നതിനാലാണ് വൈകിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പുകയുന്നതിനിടെയാണ് താര സംഘടനയായ അമ്മയുടെ 23ാമത് വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.