ദേവീകുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

ദേവീകുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി
July 05 10:01 2017 Print This Article

തിരുവനന്തപുരം: മൂന്നാര്‍ ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ളോയ്മെന്‍റ് ഡയറക്ടറായാണ് പുതിയ നിയമനം. മാനന്തവാടി സബ്കലക്ടറെ ദേവീകുളം സബ്കലക്ടറായി നിയമിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. സി.പി.ഐയുടെ െതിര്‍പ്പ മറികടന്നാണ് തീരുമാനം. നാലു വര്‍ഷം പൂര്‍ത്തിയായതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ഒദ്യോഗിക വിശദീകരണം.

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാരിന്‍റെത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.

മൂന്നാറിലെ ൈകയേറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റവന്യൂ വകുപ്പിെന്‍റ മാത്രമല്ല സര്‍ക്കാറിെന്‍റ നിലപാടിനുള്ള പിന്തുണയാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം വ്യക്തമായിരുന്നു. ഇതിനെ പിന്നാലെയാണ് ശ്രീരാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

മൂന്നാറില്‍ ഭൂമി ൈകയേറ്റമൊഴിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രദേശിക സി.പി.എം പ്രവര്‍ത്തകരും നേതൃത്വവും പരസ്യമായിത്തന്നെ സബ്കലകടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്‍റ് സ്ഥലവും കെട്ടിടവും ഒഴിയണമെന്ന് കാണിച്ച്‌ ശ്രീറാം റിസോര്‍ട്ട് ഉടമക്ക് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന് കുത്തകപ്പാട്ടമുള്ള ഭൂമി ഒഴിയണമെന്ന് കാണിച്ചാണ് ഹോംസ്റ്റേ നടത്തിയിരുന്ന വ്യക്തിക്ക് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ ഉടമ ഹൈകോടതിയെ സമീപിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടേയും സി.പി.ഐയുടേയും നിലപാട് മറികടന്ന് ഉടമക്ക് അനുകൂലമായാണ് മൂന്നാര്‍ സര്‍വകകക്ഷി യോഗത്തിലും തീരുമാനമുണ്ടായത്. എന്നാല്‍ ഹൈകോടതി വിധി തിരിച്ചടിയായ സാഹചര്യത്തിലാണ് സബ്കലക്ടറെ സ്ഥലം മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.