ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി
September 02 10:15 2020 Print This Article

ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. അലഹബാദ് ഹെെക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച്ച അര്‍ധരാത്രിയാണ് കഫീല്‍ ഖാനെ മോചിപ്പിച്ചത്.

കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന അലഹബാദ് ഹെെകോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു മോചനം. കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേല്‍ ചുമത്തിയ ദേശസുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തിരുന്നു. കഫീല്‍ ഖാന്റെ മാതാവ് നുസ്രത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു കോടതി വിധി.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ വ്യാജ കേസുകള്‍ ചുമത്തി ജയിലില്‍ തള്ളുകയായിരുന്നെന്ന് ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. അഞ്ച് ദിവസം ഭക്ഷണവും വെള്ളവും തരാതെ പീഡിപ്പിച്ചു. തന്നെ വെടിവച്ച്‌ കൊല്ലാതിരുന്നതിന് ഡോ. കഫീല്‍ ഖാന്‍ എസ്ടിഎഫിന് നന്ദി പറഞ്ഞു.

സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാ​ഗമായി അലീ​ഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസം​ഗം നടത്തിയെന്ന പേരിലാണ് മുംബെെയില്‍ വെച്ച്‌ ഖാനെ അറസ്റ്റ് ചെയ്യുന്നത്. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയും ചെയ്തു. യു.പി മധുര ജയിലിലെ ആറ് മാസത്തെ തടവിന് ശേഷമാണ് കഫീല്‍ ഖാന്‍ മോചിതനാകുന്നത്.

അലഹബാദ് ഹെെക്കോടതി ചീഫ് ജസ്റ്റിസ് ​ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. കഫീല്‍ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരി​ഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്.എ ബോബ്ഡെ അടങ്ങിയ ബെഞ്ച് നുസ്രത്ത് പര്‍വീന്റെ ആവശ്യം തള്ളിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.