ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഏറ്റെടുക്കാൻ സിബിഐ നിർബന്ധിതരാവുകയായിരുന്നു.ബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്.
സിബിഐ അന്വേഷണത്തിൽ സന്തോഷമെന്ന് അച്ഛൻ അശോകൻ അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന അമ്മ മഹിജയും പ്രതികരിച്ചു.
പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.