ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 22 സൈനികര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്  ആക്രമണം; 22 സൈനികര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്
April 04 19:05 2021 Print This Article

റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലെ വനത്തില്‍ മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

14 പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.

പരുക്കേറ്റ 23 പേരെ ബിജാപുരിലെ ആശുപത്രിയിലും ഏഴു പേരെ റായ്പുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്ന് ഡിആര്‍ജി ഉദ്യോഗസ്ഥരും രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായാണ് സിആര്‍പിഎഫ് അറിയിച്ചത്.

ഛത്തീസ്ഗഡിലെ നാരായന്‍പുര്‍ ജില്ലയില്‍ 27 ഡിആര്‍ജി ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന ബസ്സിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയും 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുക്മ ബൈജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായി. ഡിആര്‍ജി, എസ്ടിഎഫ് എന്നീ പൊലീസ് സേനകള്‍ക്കൊപ്പം സിആര്‍പിഎഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.