ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് രോഗബാധ

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് രോഗബാധ
September 18 20:30 2020 Print This Article

ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്‍മ പ്ലാന്റിലുണ്ടായ ബാക്ടീരിയ ചോര്‍ച്ച മൂലം ആയിരക്കണക്കിന് അളുകള്‍ രോഗബാധിതരായതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ സ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയിലാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ആയിരത്തിലധികം ആളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടതെന്നാണ് വെളിപ്പെടുത്തല്‍.

ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗബാധയുള്ള മൃഗങ്ങളുമായോ മൃഗ ഉത്പന്നങ്ങളുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് രോഗം ബാധിക്കുന്നത്. മൃഗങ്ങള്‍ക്കുവേണ്ടിയുള്ള വാക്‌സിന്‍ നിര്‍മാണത്തിനിടെയാണ് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഇങ്ങനെ പുറന്തള്ളിയ പുകയില്‍ ഉണ്ടായിരുന്ന നശിക്കാത്ത ബാക്ടീരിയകള്‍ എയ്‌റോസോളുകള്‍ വഴി അന്തരീക്ഷത്തി വ്യാപിക്കുകയായിരുന്നെന്ന് ലാന്‍ഷോ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 1,401 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ 200 ഓളം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ലാന്‍ഷോ സര്‍വകലാശാലയിലെ 20ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആടുകള്‍, കന്നുകാലികള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും ബ്രൂസല്ലോസിസ് ബാക്ടീരിയ വ്യാപനം ഉണ്ടാകുകയെന്ന് ലാന്‍ഷോ ആരോഗ്യകമ്മീഷന്‍ അറിയിച്ചു.

മാള്‍ട്ട ഫീവര്‍, മെഡിറ്ററേനിയന്‍ ഫീവര്‍ എന്നീ പേരുകളിലും ഈ രോഗം അറിയപ്പെടുന്നുണ്ട്.
പനി, വിട്ടുമാറാത്ത ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്രൂസല്ലോസിസ് പടരുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ശ്വസനത്തിലൂടെയുമാണ് രോഗം ബാധിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

വാക്‌സിന്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ബയോ ഫാര്‍മ ഈ വര്‍ഷം ആദ്യം മാപ്പ് ചോദിച്ചിരുന്നു. കമ്ബനിയുടെ വാക്‌സിന്‍ നിര്‍മാണ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ രോഗികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.