ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ ഫിഫ ലോകകപ്പിൽ. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ 36 റഫറിമാരാണ് ഖത്തർ ലോകകപ്പ് നിയന്ത്രിക്കുക ഫിഫ ലോകകപ്പ് മത്സരത്തിന് പുതു ചരിത്രമെഴുതി റഫറിമാരുടെ പാനലിൽ ഇടം പിടിച്ച് വനിത റഫറിമാർ.
36 റഫറിമാരും, 69 അസിസ്റ്റന്റ് റഫറിമാർ, 24 വീഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരടങ്ങുന്ന പട്ടിക ഫിഫ പുറത്തുവിട്ടു. ഇതിൽ ആറു പേർ വനിതകളാണ്. സ്റ്റെഫാനി ഫ്രാപ്പാർട് (ഫ്രാൻസ്), സലിമ മുകൻസാങ്ക (റുവാണ്ട), യോഷിമി യമാഷിത (ജപ്പാൻ) എന്നീ വനിതകളാണ് റഫറികളായി തെരഞ്ഞെടുക്കപ്പെട്ടത്.
അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് പേർ വനിതകളാണ്.ബ്രസീലിന്‍റെ നെവുസ ബാക്, അമേരിക്കയുടെ കാതറിൻ നെസ്ബിറ്റ്, മെക്സികോയുടെ കാരൻ ഡയാസ് മെദിന എന്നിവരാണ് അസിസ്റ്റന്‍റ് റഫറിമാരുടെ പട്ടികയിൽ ഇടം നേടിയ വനിതകൾ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്.ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക.
പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്‌പോൺസർമാരാണ് ബൈജൂസ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.