ഗാന്ധിയെ മറക്കുന്ന ആധുനിക ഭാരതം….

ഗാന്ധിയെ മറക്കുന്ന ആധുനിക ഭാരതം….
October 02 20:31 2017 Print This Article

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-) മത് ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ച വ്യക്തി എന്ന നിലയ്ക്കുമാത്രമല്ല, ഭാരതജനതയ്ക്കുവ്യക്തമായ ദിശാബോധവും ധാർമികശക്തിയും പകർന്നുതന്ന അതുല്യനായ കർമയോഗിയെന്ന നിലയിലും ആദരിക്കപെടെണ്ടിയ ആളാണ് മഹാത്മജി. ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളാണ് ഗാന്ധി എന്ന യുവ അഭിഭാഷകനെ ഒരാദര്‍ശധീരനായ പൊതുപ്രവര്‍ത്തകനും ജനകീയ നേതാവുമാക്കിയത്.

ഗാന്ധിജിയും നരേന്ദ്രമോഡിയും വിഭാവനം ചെയ്ത ഇന്ത്യ ഒരുപോലെയുള്ളതല്ലെന്നു നാം ഭാരതീയര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞുവരുന്നു. ഈയൊരു സാഹചര്യത്തിൽ ഗാന്ധിജിയുടെ സ്മരണയ്ക്ക് സമകാലീനമായ രാഷ്ട്രീയപ്രാധാന്യം വളരെ കൂടുതലാണ്. മഹാത്മാഗാന്ധി യെ വിസ്മരിക്കാൻ ഏറെ വ്യഗ്രത കാണിക്കുന്ന സമൂഹത്തിൽ ആണ് നാം ഇന്ന്. അദ്ദേഹത്തിന് പകരം മറ്റു പല ബിംബങ്ങൾ ഉയർത്തിപ്പിടിക്കാൻ പല വർഗീയ വാദികളും ശ്രമിക്കുന്നത് രാജ്യം അപകടത്തിലേക്കുള്ള വഴിയിലാണെന്നാണു സൂചിപ്പിക്കുന്നത്. .

പിന്നോക്ക ദുർബല വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനു ഗാന്ധിജി വരച്ചിട്ട വഴികൾ വിദേശരാജ്യങ്ങൾ പഠനത്തിനു വിഷയമാക്കുന്പോൾ ഇന്ത്യയിൽ അവ പഴഞ്ചനായി മുദ്രയടിക്കപ്പെടുന്നു. ഇന്നു ഗാന്ധിജയന്തി ആഘോഷിക്കുന്പോഴും അതൊരു വാരാഘോഷം തന്നെയാക്കി മാറ്റുന്പോഴും ഗാന്ധിസത്തിന്‍റെ അന്തഃസത്ത ഉൾക്കൊള്ളുവാൻ നാം ശ്രമിക്കുകപോലും ചെയ്യുന്നില്ലെങ്കിൽ എന്താണു പ്രയോജനം?ഗാന്ധിയൻ ദർശനങ്ങൾക്കു പ്രസക്തി നഷ്‌ടപ്പെട്ടുവെന്നു വരുത്താൻ കുറെക്കാലമായി ചിലർ ശ്രമിക്കുന്നുണ്ട്.സർക്കാരിന്‍റെ ചില ഔദ്യോഗിക പരിപാടികളിൽപ്പോലും രാഷ്‌ട്രപിതാവും അദ്ദേഹത്തോടൊപ്പം നിന്നവരും വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നുവെന്നതു വേദനാജനകമാണ്.

ഹിന്ദുക്കളും മുസ്ളിങ്ങളും പാര്‍സികളും ക്രിസ്ത്യാനികളുമെല്ലാം ഇന്ത്യയെ സ്വന്തം രാജ്യമാക്കിയവരാണെന്നും രാഷ്ട്രവും മതവും പര്യായപദങ്ങളായി ഉപയോഗിക്കരുതെന്നും ‘ഹിന്ദ് സ്വരാജില്‍’ (1909) അദ്ദേഹം എഴുതി. ഇന്ത്യക്ക് സ്വരാജ്യം ലഭിക്കണമെങ്കില്‍ രണ്ട് സമുദായങ്ങളും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗാന്ധിജി വ്യക്തമാക്കി. അതുപോലുള്ള മഹാവ്യക്തിത്വങ്ങളെ ലോകചരിത്രത്തിൽ ചുരുക്കമായേ കണ്ടെത്താനാവൂ. അദ്ദേഹത്തെ ഇന്ത്യക്കാരുടെ ഓർമകളിൽനിന്നു തേച്ചുമായ്ച്ചു ഗാന്ധിമാർഗത്തിൽനിന്നു നാം വ്യതിചലിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി .ഇപ്പോൾ ആ വ്യതിചലനം ശക്തമായിരിക്കുന്നു. ഉദാഹരണത്തിന് ഓരോ വർഷവും മദ്യോപയോഗം വർധിക്കുന്നു.. . ഇപ്രകാരം മദ്യമൊഴുക്കു വർധിപ്പിക്കുന്പോൾ അതു പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചു അധികൃതർ ചിന്തിക്കുന്നില്ല.ഗാന്ധിയൻമാരുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം ആരു വകവയ്ക്കുന്നു? വികസനത്തിന്‍റെ ഗുണഭോക്താക്കൾ സമ്പന്നരും കോർപറേറ്റുകളുമൊക്കെയാകുമ്പോൾ സാധാരണക്കാരുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു.

മറ്റൊരു കാര്യം ശുചിത്വ ഭാരതം എന്നതു നാം പതിവായി കേൾക്കുന്ന മുദ്രാവാക്യമാണെങ്കിലും നമ്മുടെ ഒട്ടുമിക്ക നഗരങ്ങളും മാലിന്യക്കുമ്പാരങ്ങളാണ്. ഗാന്ധിജിയുടെ പ്രബോധനങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ രാജ്യത്തു പരിസരമലിനീകരണം ഇത്ര ഭീകരമായ തോതിലെത്തുമായിരുന്നില്ല. മറ്റൊരു കാര്യം ഇതാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് എഴുതാനോ വായിക്കാനോ അറിയാത്ത 12 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കു രണ്ടാം സ്ഥാനമുണ്ട്. രണ്ടക്കം കൊണ്ടുള്ള വ്യവകലനം ചെയ്യാനറിയാത്ത പ്രൈമറി സ്കൂൾ‌ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണത്രേ. നമ്മുടെ വിദ്യാഭ്യാസ സബ്രദായത്തിലെ അടിസ്ഥാനതലത്തിൽത്തന്നെയുള്ള പാകപ്പിഴകളിലേക്കാണിവ വിരൽചൂണ്ടുന്നത്.

ഗാന്ധിയുടെ ആദർശങ്ങളും ഗാന്ധിസവും പാടെ തള്ളിക്കളയുമ്പോൾ ഒരു നിമിഷം അതിന്റെ അന്ത സത്ത അറിയുന്നത് നല്ലതാണു ഗാന്ധിജിയോളം ഭഗവദ്ഗീതയെ മാതൃതുല്യം ബഹുമാനിച്ചിരുന്ന മറ്റൊരു ബഹുജന നേതാവ് അക്കാലത്ത് ലോകത്തുതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധിജി ഒരിക്കലും ഭഗവദ്ഗീത പൊതുവിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറഞ്ഞില്ലെന്നു മാത്രമല്ല; അങ്ങനെ പറഞ്ഞിരുന്നവരോട് പാടെ വിയോജിക്കുകയും ചെയ്തു. ഗാന്ധിജി എഴുതുന്നു ”ദേശീയ വിദ്യാലയങ്ങളില്‍ ഗീതാ അധ്യായനം വേണമെന്ന പിടിവാശി ശാഠ്യത്തോളമെത്തുന്നുണ്ട്. ഗീത ഒരു സാര്‍വലൗകിക മതഗ്രന്ഥമാണെന്നുള്ളത് സത്യമാണെങ്കിലും ഒരാളിലും ഗീതാപഠനം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല.

ഇതായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് അദ്ദേഹത്തിന്റെ പാതകൾ ആരും അനുകരിച്ചില്ല എങ്കിലും ഭാരതത്തിന്റെ ഓർമ്മയിൽ നിന്ന് അദ്ദേഹത്തെ എടുത്തുകളയാൻ ശ്രമിക്കുന്ന വർഗ്ഗീയ വാദികളെ തടയണം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.