ക്രൈസ്തവ മുക്തമെന്ന സമൂഹം നിര്‍മ്മിക്കാന്‍ ആര്‍എസ്എസ് ജാര്‍ഖണ്ഡില്‍ ഘര്‍വാപസി നടത്തി

ക്രൈസ്തവ മുക്തമെന്ന സമൂഹം നിര്‍മ്മിക്കാന്‍ ആര്‍എസ്എസ് ജാര്‍ഖണ്ഡില്‍ ഘര്‍വാപസി നടത്തി
April 10 19:12 2017 Print This Article

ക്രൈസ്തവ മുക്തമെന്ന ലക്ഷ്യത്തോടെ ജാര്‍ഖണ്ഡില്‍ 53 കുടുംബത്തെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന അവകാശവാദവുമായി ആര്‍എസ്‌എസ്. ആര്‍ക്കി മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരെയാണ് ഹിന്ദുമതത്തിലേക്ക് തിരികെക്കൊണ്ടുവന്നതെന്ന് ആര്‍എസ്എസ് പ്രാദേശിക നേതാവ് ലക്ഷ്മണ്‍ സിങ്ങ് മുണ്ട പറഞ്ഞു. സിന്ധ്രി പഞ്ചായത്തിലുള്ളവരാണ് കുടുംബങ്ങളില്‍ ഭൂരിപക്ഷവും.

സംസ്ഥാനത്തെ സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖല കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത് അവരുടെ മതപ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇവിടെയുള്ള തങ്ങളുടെ ഹിന്ദു സഹോദരന്‍മാരെയും സഹോദരികളെയും സ്വ മതത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ ഇതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാവില്ലെന്നുമാണ് ആര്‍ എസ്‌എസ് സംയോജക് ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറയുന്നത്. ക്രൈസ്തവ മുക്ത മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. താമസിയാതെ തന്നെ ഗ്രാമീണര്‍ അവരുടെ വേരുകളിലേക്ക് തിരികെ എത്തും. കാരണം അവര്‍ ക്രൈസ്തവ മിഷണറിമാരുടെ മതപരിവര്‍ത്തനത്തിന് ഇരകളാണെന്നും ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറയുന്നു. സിന്ദ്രി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഖുന്തി ജില്ലയുടെ ബിജെപി ഉപാധ്യക്ഷന്‍ കൂടിയാണ് മുണ്ടെ.

ആര്‍കിയെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു മാസമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാമ്ബയിന്‍ നടത്തി വരികയായിരുന്നു. കാമ്ബയിന്‍ ഈ മാസവും തുടരുമെന്നാണ് ആര്‍എസ്‌എസ് പറയുന്നത്.

ആദിവാസി വിഭാഗത്തിലും അല്ലാതെയുമുള്ള ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കൊച്ചസിന്ദിരി ഗ്രാമത്തില്‍ നിന്ന് ഈ മാസം ഏഴിന് ഘര്‍വാപസി നടത്തിയത്. പൂജാരിമാരുടെ നേതൃത്വത്തില്‍ നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തി, കാല്‍പാദം കഴുകിയായിരുന്നു മതപരിവര്‍ത്തന ചടങ്ങുകള്‍ നടത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.