കോവിഡ് നാലാം തരംഗം; തയ്യാറായിരിക്കണമെന്ന് ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞന്‍

കോവിഡ് നാലാം തരംഗം; തയ്യാറായിരിക്കണമെന്ന് ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞന്‍
April 16 12:30 2022 Print This Article

ഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് കേസുകളില്‍ ഗണ്യമായി കുറവ് വന്നെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രോഗവ്യാപനം വര്‍‌ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

എന്നാല്‍ ആരോഗ്യമുള്ള സമയത്ത് കൊവിഡ് പിടിപ്പെടുന്നതാണ് കുട്ടികള്‍ക്ക് നല്ലതെന്ന് ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞനായ ഡോക്‌ടര്‍ ഗഗന്‍ദീപ് കംങ് പറയുന്നു.

കൊവിഡ് രോഗബാധിതരാകുന്ന കുട്ടികളില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. രാജ്യത്തെ 80 ശതമാനം കുട്ടികളും ഇതിനോടകം തന്നെ രോഗബാധിതരായി കഴിഞ്ഞുവെന്നാണ് അടുത്തിടെ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്നും ഡോ.ഗഗന്‍ദീപ് പറഞ്ഞു. രോഗത്തില്‍ നിന്നും സംരക്ഷണം പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല. മുതിര്‍ന്നവരിലും കുട്ടികളിലും രോഗം വീണ്ടും വീണ്ടും ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ കൊവിഡ് ബാധിച്ചവരില്‍ എത്ര കുട്ടികള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നു എന്നതിനാണ് മാതാപിതാക്കള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഡോക്‌ടര്‍ പറഞ്ഞു. എന്നാല്‍ ഈ നിരക്ക് വളരെ കുറവാണ്. കൊവിഡ് ചികിത്സ ആവശ്യമായി വന്ന കുട്ടികള്‍ക്കെല്ലാം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഒമിക്രോണ്‍ വകഭേദമായ എക്‌സ് ഇ കാരണമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമായേക്കാം. എന്നാല്‍ പനി, അസ്വസ്ഥതകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണാറുണ്ടെങ്കിലും എക്‌സ് ബാധിക്കുന്നവര്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവരാറില്ലെന്നും ഡോക്‌ടര്‍ വ്യക്തമാക്കി. അടുത്തിടെ രോഗികളുടെ എണ്ണം കൂടിയത് നാലാം തരംഗത്തിന് കാരണമാവുമെന്ന് പറയാന്‍ സാധിക്കില്ല. വാക്‌സിന്‍ സ്വീകരിച്ചവരായിരുന്നാലും മുന്‍പ് രോഗം വന്നിട്ടുള്ളവരായിരുന്നാലും ഇനിയുള്ള സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും രോഗം പിടിപ്പെടാന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.