ശബരിമല വിഷയത്തില്‍ സത് ഉദ്ദേശത്തോടെ അല്ലാതെ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തി.
ശബരിമലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച് ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ശോഭ സുരേന്ദ്രന്‍ സമയം വെറുതെ പാഴാക്കിയെന്ന് പരിഹസിക്കുകയും ചെയ്തു. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ പി നാരായണന്‍ ഹാജരായി. തരാം താണ പ്രശ്സതിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി താക്കീത് നൽകി.ഹർജി ദുരുദ്ദേശപരമാണെന്നും കോടതിക്ക് അനുവദിക്കാവുന്ന കാര്യങ്ങളല്ല ഹർജിയിൽ ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി .
ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും ഹർജി പിൻവലിക്കാൻ കോടതി സമ്മതിച്ചില്ല. അനാവശ്യവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹർജികളുമായി എത്തുന്നവർക്കുള്ള സന്ദേശമായാണ് പിഴ ചുമത്തുന്നതെന്നും ചീഫ് ജസ്റ്റീസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.