കൊവിഡ് പടര്‍ന്നത് മൃ​​ഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോ​ഗ്യ സംഘടന

കൊവിഡ് പടര്‍ന്നത് മൃ​​ഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോ​ഗ്യ സംഘടന
February 09 19:59 2021 Print This Article

ബീജിംഗ്: കൊവിഡ്-19 മൃഗങ്ങളില്‍നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തോടെ ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും വിദഗ്ദ്ധ സംഘം സംയുക്തമായി കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണ്.

സാര്‍സ്-കോവ്-2 വൈറസ് 2019 ഡിസംബറിനു മുന്‍പ് ജനങ്ങളിലേക്ക് പടര്‍ന്നിരുന്നുവെന്നതിന് ഒരു സൂചനയുമില്ലെന്ന് ലിയാങ് വന്നിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു മുന്‍പ് വൈറസ് നഗരത്തില്‍ പടര്‍ന്നുപിടിച്ചിരുന്ന് സ്ഥിരീകരിക്കാന്‍ മതിയായ ഒരു തെളിവും ലഭ്യമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ജിന്‍യിന്റാന്‍ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ് കൊവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്ക ഉയര്‍ത്തുന്നുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.