കൊവിഡിന്റെ വകഭേദം കൂടുതല്‍ മാരകമായേക്കാം; ബ്രിട്ടീഷ് പ്രധാനമന്ത്രി

കൊവിഡിന്റെ വകഭേദം കൂടുതല്‍ മാരകമായേക്കാം; ബ്രിട്ടീഷ് പ്രധാനമന്ത്രി
January 23 11:09 2021 Print This Article

ലണ്ടന്‍: രാജ്യത്ത് കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കുമെന്നതിന് പ്രാഥമിക തെളിവുകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വളരെ പെട്ടെന്ന് പടരുമെന്നതിന് പുറമേ മരണ നിരക്കുമായി ബന്ധമുണ്ടെന്നും, ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ മുപ്പത്തിയഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. പ്രതിദിനം മുപ്പതിനായിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1401 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 95,981 ആയി ഉയര്‍ന്നു.

രാജ്യത്ത് രോഗ വ്യാപനം മോശമാകുന്നതില്‍ വകഭേദം വന്ന വൈറസിനെ കുറ്റപ്പെടുത്തുകയാണ് ബോറിസ്‌ ജോണ്‍സണ്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണസംഖ്യ 16 ശതമാനമാണ് ഉയര്‍ന്നത്.കഴിഞ്ഞ സെപ്തംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊവിഡിന്റെ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അറുപതിലധികം രാജ്യങ്ങളില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസിന്റെ വകഭേദം ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.