കൊറോണ: വിദഗ്ധ സംഘത്തിന് പ്രവേശന അനുമതി നല്‍കാതെ ചൈന

കൊറോണ: വിദഗ്ധ സംഘത്തിന് പ്രവേശന അനുമതി നല്‍കാതെ ചൈന
January 06 19:54 2021 Print This Article

ജനീവ: കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ചൈനയിലേക്ക് പ്രവേശനം നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. ചൈനീസ് ഗവണ്‍മെന്റിന്റെ നടപടി വളരെ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ മനസിലാക്കാന്‍ 10 അംഗ വിദഗ്ധ സംഘത്തെയാണ് ഈ ആഴ്ച ചൈനയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം പത്തംഗ സംഘത്തില്‍ എട്ട് പേര്‍ക്ക് ചൈന അനുമതി പിന്‍വലിച്ചെന്നും ടെഡ്രോസ് പറഞ്ഞു. രോഗവ്യാപനം സംബന്ധിച്ച്‌ തുറന്ന അന്വേഷണമാണ് നടത്തുകയെന്ന് ട്രെഡ്രോസ് നേരത്തെ ചൈനയെ അറിയിച്ചിരുന്നു.

വിദഗ്ധ സംഘത്തിന് ചൈനയിലേക്ക് പ്രവേശിക്കാനുള്ള അടിയന്തിര അനുമതി നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും ചൈന തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസിലാകുന്നത്. മുതിര്‍ന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചു. പ്രവേശനാനുമതി നല്‍കുന്നതിനുള്ള നടപടി എത്രയും വേഗത്തില്‍ ചൈന പൂര്‍ത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് വൈറസ് വുഹാനിലേക്ക് എത്തിയതെന്നാണ് ചൈനയുടെ വാദം. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹ്വാചുനിങ് പറഞ്ഞിരുന്നു. രോഗവ്യാപനം സംബന്ധിച്ച അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുര്‍ന്നാണ് ചൈന അന്വേഷണത്തിന് അനുവദിച്ചത്. എന്നാലിപ്പോള്‍ ചൈന നിഷേധ നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.