കൊറോണയുടെ അതീവ അപകടകാരിയായ വകഭേദം യൂറോപ്പിലും

കൊറോണയുടെ അതീവ അപകടകാരിയായ വകഭേദം യൂറോപ്പിലും
November 26 23:13 2021 Print This Article

ബ്രസ്സല്‍സ്: കൊറോണയുടെ അത്യധികം അപകടകാരിയായ പുതിയ വകഭേദം യൂറോപ്പിലും. ബെല്‍ജിയത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ബാധയുണ്ടായ വ്യക്തി ഇതിന് മുമ്ബ് കൊറോണ ബാധിതനായിട്ടില്ലെന്നും വാക്‌സിനെടുത്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 22നാണ് ഇയാള്‍ പോസിറ്റീവായത്. നവംബര്‍ 11ന് ഇയാള്‍ ഈജിപ്തില്‍ നിന്നും എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് രോഗബാധ.

ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഇതിന് മുമ്ബ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ബി.1.1529 എന്നാണ് വൈറസിന്റെ ജനിതകമാറ്റം വന്ന രൂപത്തിന് പേരിട്ടിരിക്കുന്നത്. യൂറോപ്പില്‍ കൂടി ബി.1.1529 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

ബി.1.1529 എന്ന് വിളിക്കുന്ന പുതിയ വകഭേദം ബോട്സ്വാനയിലാണ് ആദ്യം കണ്ടെത്തിയത്. ഇതിന് ‘നു’ എന്ന് പേരിടാനും അന്താരാഷ്‌ട്ര തലത്തില്‍ ആലോചനയുണ്ട്. ബോട്സ്വാനയില്‍ മൂന്ന് രോഗികളും ആറ് പേര്‍ ദക്ഷിണാഫ്രിക്കയിലും ഒരാള്‍ ഹോങ്കോങ്ങിലും ചികിത്സയിലാണ്.

ബി.1.1529 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ഈ രാജ്യങ്ങള്‍ വഴി സഞ്ചരിക്കുന്നവരുമായ എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും ശ്രദ്ധിക്കണമെന്നും ഇവരെ പ്രത്യേക പരിശോധനകളിലൂടെയും സ്‌ക്രീനിങ്ങിലൂടെയും കടത്തിവിടണമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തണമെന്നും മുന്നറിയിപ്പുണ്ട്. അന്താരാഷ്‌ട്ര യാത്രകള്‍ക്ക് വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.