കേരളത്തില്‍ കൊവിഡ് വന്നുപോയത് 11.6 ശതമാനം പേര്‍ക്ക്,​ ദേശീയ ശരാശരിയെക്കാള്‍ കുറവ്

കേരളത്തില്‍ കൊവിഡ് വന്നുപോയത് 11.6 ശതമാനം പേര്‍ക്ക്,​ ദേശീയ ശരാശരിയെക്കാള്‍ കുറവ്
February 06 22:07 2021 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രം. ദേശീയ തലത്തില് 21 ശതമാനം പേരില്‍ കോവിഡ് വന്നുപോയി. കേരളത്തില്‍ 11.6 ശതമാനം പേരില്‍ മാത്രമാണ് കോവിഡ് വന്നുപോയത്.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വെളിപ്പെടുത്തിയത്.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വൈലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലായിരുന്നു സീറോ സര്‍വെ.

സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്‌ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നുപോയവരുടെ എണ്ണം കുറയാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വൈലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ 11.6 ശതമാനം പേരില്‍ രോഗം വന്നുപോയതായി കണ്ടെത്തി.

മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയി. അതേസമയം, ഇന്ത്യയില്‍ അത് 0.73 ശതമാനം ആയിരുന്നു.

ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയപ്പോള്‍, ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.