ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടും റാന്നി വെച്ചൂച്ചിറ കൈതപ്പറമ്പിൽ വർക്കിയുടെ മകൻ കെ വി ജേക്കബ് തുവയൂർ ചർച്ച് ഓഫ് ഗോഡ് പാഴ്‌സണേജിൽ അനധികൃതമായി താമസിക്കുകയും അവിടെയുള്ള സഭയുടെ ആരാധനയേയും കൂടിവരവുകളേയും തടസം ചെയ്യുകയും, ആരാധന കഴിഞ്ഞു സഹോദരന്മാർ അവിടെ നിന്നു സംസാരിച്ചാൽ അവരെ അപവാദം പറയുകയും തെറി വിളിക്കുകയും ചെയ്യുന്ന ജേക്കബിന്റെ ഭാര്യയും ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിനു തന്നെ ഒരു കീറാമുട്ടിയായി സ്ഥലം സഭക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ തുവയൂർ ചർച്ച് ഓഫ് ഗോഡിൽ നിന്നും പുറത്തുപോയി ശാരോൻ സഭയിൽ അംഗത്വം എടുത്ത ഐവർകാല പുത്തമ്പലം റോഷൻ വില്ലയിൽ രാജു മാത്തനെ കൂട്ടു പിടിച്ചു കഴിഞ്ഞ ദിവസം തുവയൂർ ചർച്ച് ഓഫ് ഗോഡിന്റെ സ്വന്തം സെമിത്തേരിയുടെ രണ്ടു തട്ടായി 12 അടിക്കു മുകളിൽ പൊക്കം ഉള്ള മതിൽ ചാടിക്കടന്ന് അകത്തുള്ള സെലിന്റെ ഭിത്തി കുത്തി തുറക്കാൻ ശ്രമം നടത്തി. ആളെ തിരിച്ചറിയാതിരിക്കാൻ രണ്ടുപേരും തലയിൽ മോട്ടോർ ബൈക്ക് ഓടിക്കുമ്പോൾ ഉപയോഗിക്കേണ്ട ഹെൽമറ്റും ഇട്ടുകൊണ്ടാണ് മതിൽ ചാടി അകത്തു പ്രവേശിച്ചത്. അതു കണ്ട നാട്ടുകാർ വീഡിയോയും ഫോട്ടോയും എടുത്ത് സഭയുടെ വേണ്ടപ്പെട്ടവരെ ഏല്പ്പിച്ചു. നാട്ടുകാർ കണ്ടു എന്നു അറിഞ്ഞപ്പോൾ ഇവർ രണ്ടും വീണ്ടും മതിൽ ചാടി ഓടി ദൂരെ പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടു. എന്തായാലും തെളിവ് സഹിതം ഏനാത്ത് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ഇവരെ സ്റ്റേഷനിൽ വിളിപ്പിക്കുകയും അവസാനം സബ് ഇൻസ്‌പെക്‌ടർ മുന്നറിയിപ്പ് കൊടുത്ത് സ്റ്റേഷനിൽനിന്നും തള്ളി ഇറക്കി വിടുകയും ചെയ്തു.
എന്നാൽ നാട്ടുകാർ കൂടുന്നു എന്നുകണ്ടപ്പോൾ എന്തോ താഴും ചങ്ങലയുമായി ഒക്കെയാണ് സെമിത്തേരിയുടെ മതിൽ ചാടി ഓടിയത്. ശവ കല്ലറ തല്ലി പൊളിച്ചിട്ടും ഉണ്ട്. മുമ്പ് മറവു ചെയ്ത ആരുടേയോ ബോഡിയുടെ അവശിഷ്ടം എടുക്കാനോ, അല്ലങ്കിൽ പകൽ റെഡിയാക്കി ഇട്ടതിനു ശേഷം ആരെയെങ്കിലും കൊന്ന് കൊണ്ടു ഇടാനോ ആണ് എന്ന് നാട്ടുകാരും സഭക്കാരും സംശയം പ്രകടിപ്പിക്കുന്നു. വീഡിയോ കാണാം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.