കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് ലോകരാജ്യങ്ങൾ വിശേഷിപ്പിക്കുന്നതിനിടയിൽ വൈറസിനെ സംബന്ധിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന.
ചൈനയുടെ പുതിയ തീരുമാനം വന്നതിനു ശേഷം കോവിഡ്–19മായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുൻപായി അനുമതി വാങ്ങിയിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിർദ്ദേശം ഇറക്കിയത്.
നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പല പഠനങ്ങളും വെബ്സൈറ്റിൽനിന്ന് പിൻവലിക്കപ്പെട്ടിട്ടുണ്ട്. വൈറസിന്റെ ഉത്‌ഭവത്തെ സംബന്ധിച്ചുള്ള പഠനങ്ങളുടെ വിവരങ്ങൾ പുറത്തുപോകുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ പുതിയ തീരുമാന പ്രകാരം തയാറാക്കുന്ന പഠനങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് അയയ്ക്കണം.
വകുപ്പ് ഇതു പരിശോധിക്കുന്നതിനുവേണ്ടി തയാറാക്കിയിരിക്കുന്ന കൗൺസിലിലേക്ക് അയയ്ക്കും. ഇവർ ഇതു പഠിച്ചശേഷം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് സർവകലാശാലകളെ അറിയിക്കും. പഠനത്തിന്റെ അക്കാദമിക മൂല്യവും ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് അനുയോജ്യമാണോ എന്നതാണ് കൗൺസിൽ പരിശോധിക്കുക.
ചൈനയിലിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം തന്നെ ലോകരാജ്യങ്ങളെ വരിഞ്ഞു മുറുകിയിരിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തിലധികം പേരാണ് ലോകവ്യാപകമായി രോഗം ബാധിച്ചു മരിച്ചത്.
– കടപ്പാട്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.