കെവിന്‍ വധം: പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

കെവിന്‍ വധം: പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
August 27 14:51 2019 Print This Article

കോട്ടയം: കെവിന്‍ വധക്കേസില്‍ പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. 40,000 രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക കെവിന്റെ ഭാര്യ നീനുവിനും കെവിന്റെ അച്ഛനും നല്‍കണമെന്നും കോടതി വിധിച്ചു.

പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ നല്‍കാത്തത്. മുന്‍പ് ക്രിമിനല്‍ കുറ്റം ചെയ്ത പശ്ചാത്തലമില്ലാത്തതും ശിക്ഷാവിധി ജീവപര്യത്തില്‍ ഒതുങ്ങാന്‍ കാരണമായി.

റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

2018 മെയ് 28നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിന്‍ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷന്‍ വാദിച്ചത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.