കിഴക്കമ്പലം സംഘര്‍ഷം; അറസ്റ്റിലായവരെല്ലാം കുറ്റക്കാരല്ലെന്നും; പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ്

കിഴക്കമ്പലം സംഘര്‍ഷം; അറസ്റ്റിലായവരെല്ലാം കുറ്റക്കാരല്ലെന്നും; പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ്
December 27 18:03 2021 Print This Article

കൊച്ചി: കിഴക്കമ്ബലത്ത് കി‌റ്റെക്‌സ് ജീവനക്കാരായ തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ വിശദീകരണവുമായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്.

നടന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. എന്നാല്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ എല്ലാവരും കുറ്റക്കാരല്ലെന്നും സാബു ജേക്കബ് പറഞ്ഞു. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തതെന്നും അറസ്‌റ്റ് ചെയ്‌ത 164 പേരില്‍ 152 പേരെ മാത്രമെ കിറ്റെക്‌സിന് തിരിച്ചറിയാനായുള‌ളുവെന്നും മറ്റുളളവര്‍ എവിടെനിന്നും വന്നെന്ന് അന്വേഷിക്കണമെന്നും സാബു ജേക്കബ് പറഞ്ഞു.

164 പേരില്‍ 13 പേര്‍ മാത്രമാണ് കുറ്റക്കാരെന്നും ബാക്കിയുള‌ളവരെ പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സാബു ജേക്കബ് പറഞ്ഞു. കൃത്യത്തില്‍ പങ്കെടുത്തത് 40 പേരില്‍ കുറച്ച്‌ ആളുകള്‍ മാത്രമാണ്. പൊലീസ് അറസ്‌റ്റ് ചെയ്‌ത തൊഴിലാളികളുടെ സംസ്ഥാനങ്ങള്‍ വെറുതെയിരിക്കുമെന്ന് കരുതേണ്ട എന്നും സാബു ജേക്കബ് ഓര്‍മ്മിപ്പിച്ചു. മൊത്തം 10 സംസ്ഥാനങ്ങളിലെ തൊഴിലാളികളെയാണ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ തൊഴിലാളികള്‍ക്ക് കിറ്റെക്‌സ് നിയമസഹായം ചെയ്യുമെന്നും സാബു ജേക്കബ് പറഞ്ഞു. കമ്ബനി കുറ്റക്കാരെന്ന് കണ്ടെത്തിയ 23 പേര്‍ക്ക് നിയമസഹായം നല്‍കില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കുറ്റക്കാരെന്ന് കണ്ടെത്തിയ 10പേരെകൂടി പൊലീസിന് കൈമാറി. പരിക്കേറ്റ പൊലീസുകാര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ തയ്യാറാണെന്നും സാബു ജേക്കബ് അറിയിച്ചു.

അറസ്റ്റിലായവര്‍ 10,11,12 ക്വാട്ടേഴ്‌സില്‍ നിന്നുള‌ളവരാണ്, ഇവര്‍ മാത്രമാണ് പ്രതികളെന്ന് പൊലീസിന് എങ്ങനെ മനസിലായെന്ന് സാബു ജേക്കബ് ചോദിച്ചു. 12 ലൈന്‍ ക്വാട്ടേഴ്‌സില്‍ 984 ജീവനക്കാരുണ്ട്. ഇതില്‍ 499 പേര്‍ മലയാളികളാണ്. മൂന്ന് ക്വാട്ടേഴ്‌സിലെ 164 പേരെ ബസില്‍ കയറ്റി കൊണ്ടുപോയി. ഇവര്‍ മാത്രമാണ് പ്രതികളെന്ന് പൊലീസിന് എങ്ങനെ മനസിലായി? കിറ്റെക്‌സിനെയും ട്വന്റി ട്വന്റിയെയും തന്നെയും ഇല്ലാതാക്കാനാണ് സര്‍ക്കാ‌ര്‍ ശ്രമമെന്ന് സാബു ജേക്കബ് ആരോപിച്ചു. ആക്രമണത്തില്‍ സാബു ജേക്കബിന് ഉത്തരവാദിത്വമുണ്ടെന്നും കേസെടുക്കണമെന്നും അഭിപ്രായപ്പെട്ട ബെന്നി ബഹനാന്‍ എം.പിയെയും സാബു ജേക്കബ് വിമര്‍ശിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.