കാബൂള്‍ സ്‌ഫോടനം : മരണം 80 ആയി

കാബൂള്‍  സ്‌ഫോടനം :  മരണം 80 ആയി
June 01 05:08 2017 Print This Article

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സാന്‍ബാഖ് ചത്വരത്തിലുണ്ടായ ട്രക്ക് ബോംബാക്രമണത്തില്‍ 80ലധികം പേര്‍ കൊല്ലപ്പെട്ടു. 350ലധികം പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും അഫ്ഗാന്‍ സ്വദേശികളാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെയാണ്  സ്‌ഫോടനമുണ്ടായത്.

ഇന്ത്യന്‍ എംബസിയില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. ഇന്ത്യന്‍ എംബസിയെ ആക്രമണം ബാധിച്ചിട്ടില്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ആക്രമണത്തില്‍ ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഫ്രഞ്ച് യൂറോപ്യന്‍കാര്യ മന്ത്രി മറിയേല്‍ ഡി സര്‍നേസ് അറിയിച്ചു.

ജര്‍മന്‍ എംബസിയില്‍ കാവല്‍ക്കാരനായ അഫ്ഗാന്‍ സ്വദേശി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നും പരിക്കേറ്റവരുടെ എണ്ണം 500 കടന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്കു പുറമെ വീടുകളും ഓഫിസുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ  അറിയിച്ചിരുന്നു.

സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കേതിരെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.