കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു
August 26 23:04 2021 Print This Article

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി മരണം. അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്ബോള്‍ വിമാനത്താളത്തിന് പുറത്തായിരുന്നു സ്‌ഫോടനം. ചാവേറാക്രമണമെന്നാണ് പ്രാഥമിക വിവരം.

വിമാനത്താവളം ലക്ഷ്യമാക്കിയുള്ള ഇരട്ട ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് വിലയിരുത്തല്‍. താലീബാന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. തങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ ബന്ധമില്ലെന്നും തങ്ങളുടെ ആള്‍ക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും താലീബാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 40 ല്‍ അധികം പേര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 120 ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ യുഎസ് സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവിരം. തങ്ങളുടെ പൗരന്മാര്‍ക്കാര്‍ക്കും പരിക്കുകളില്ലെന്ന് ബ്രിട്ടന്റെ ഭാഗത്തു നിന്ന് സ്ഥരീകരണമുണ്ടായി.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശിക്കാനായി കാത്തുനിന്നവരുടെ ഇടയില്‍ സഫോടനം നടക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും അഫ്ഗാന്‍ പൗരന്മാരാകാനാണ് സാധ്യത.

ഹമീദ് കര്‍സായി വിമാനത്താളവത്തിന് പുറത്തായിരുന്നു രണ്ടു സ്‌ഫോടനവും. ആദ്യത്തേത് വിമാനത്താവളത്തിലെ ആബേ ഗേറ്റിന് സമീപവും രണ്ടാമത്തേത് വിമാനത്താളവത്തിന് പുറത്ത് ബാരന്‍ ഹോട്ടലിലും ആയിരുന്നു. മരണപ്പെട്ടവരില്‍ താലിബാന്‍ പോരാളികളും കുട്ടികളും അടക്കമുള്ളവരുണ്ട്. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്പ്പ് ഉണ്ടായതായും വിവരമുണ്ട്. വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്ക സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് അമേരിക്ക സംശയിക്കുന്നത്.

വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് വ്യാഴാഴ്ച പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ട് എന്ന് അമേരിക്കന്‍ ഇന്റലിജന്റസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ കഴിഞ്ഞ 12 ദിവസമായി കാബൂള്‍ വിമാനത്താവളത്തില്‍ എല്ലായ്‌പ്പോഴും വലിയ ജനക്കൂട്ടമാണ്. അബേ ഗേറ്റില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് തിരക്ക് കൂട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ബാരന്‍ ഹോട്ടലിന് സമീപമുള്ള ഗേറ്റ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.