കത്‌വ പീഡനക്കേസ്: ആറു പ്രതികള്‍ കുറ്റക്കാര്‍

കത്‌വ പീഡനക്കേസ്: ആറു പ്രതികള്‍ കുറ്റക്കാര്‍
June 10 12:46 2019 Print This Article

പത്താന്‍കോട്ട്: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍. ഗ്രാമത്തലവനും ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന സാഞ്ചി റാം, ബന്ധു ആനന്ദ് ദത്ത, പൊലിസുകാരായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അതേസമയം, സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്. ബി.ജെ.പി മന്ത്രിയടക്കമുള്ളവരുടെ സംരക്ഷണം പ്രതിക്ക് ലഭിച്ചതോടെ, അന്ന് കശ്മീരില്‍ ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടാവുമെന്നതിനാലായിരുന്നു ഇത്.

2018 ജനുവരി 17 നാണ് എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലിസ്, പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നു എന്ന് കണ്ടെത്തി.

കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, അയാളുടെ മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ മുഖ്യപ്രതിയായ സഞ്ചി റാം, പെണ്‍കുട്ടിയുടെ സമുദായത്തില്‍ പെട്ടവരെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.