നമ്മുടെ കൺവൻഷനുകളിലെ ഒരു പ്രധാനവിഷയമാണ് സ്റ്റേജിലെ ഇരിപ്പിടം. പ്രത്യേകിച്ചും ജനറൽ കൺവൻഷനുകളിൽ വിവാദങ്ങൾക്കും കല്ലുകടിക്കും തമ്മിൽ തല്ലിനും അസ്വസ്ഥതകൾക്കും കാരണമാവുകയാണ് ഇരിപ്പിട ക്രമീകരണം.
പ്രത്യേകിച്ചു കേരളത്തിലെ ഒന്നാമത്തെ പെന്തക്കോസ്തു സഭയായ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൺവൻഷൻ വേദിയിൽ 300 പേരെ ഒരുമിച്ച് ഇരുത്താൻ വേണ്ടി കഴിഞ്ഞ വർഷം അതിന്റെ നീളവും വീതിയും വലിച്ചു നീട്ടി കച്ചവടം നടത്തി പണം പിരിച്ചു.
അവിടെ ഒരു സെക്ഷനിൽ ഒന്നിരിക്കാൻ വേണ്ടി മാത്രം ഒരു ലക്ഷം രൂപാ കൊടുത്ത മഹാന്മാർവരെയുള്ളപ്പോൾ ഇതാ ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജനറൽ കൺവൻഷനിൽ കാണുവാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം വരെ സ്റ്റേജിൽ ഇരിപ്പിടക്രമീകരണം ഒരുക്കിയിരുന്ന സംഘാടകർ ഇപ്രാവശ്യം അതു പാടെ ഒഴിവാക്കി മാതൃക കാട്ടിയിരിക്കുകയാണ്.
പ്രധാനപ്പെട്ട വേദിയിൽ കസേരകൾ ആർക്കും നൽകാതെ എല്ലാവർക്കും വേദിക്ക് സമീപം ഇരിപ്പിട ക്രമീകരണം ഒരുക്കിയിരിക്കുന്നത് അഭിനന്ദനർഹമായ ഒരു കാര്യം തന്നെയാണ്. കണ്ടുമടുത്ത അനാചാരങ്ങൾക്ക് അന്ത്യം കുറിച്ച ന്യൂ ഇന്ത്യാ ദൈവസഭാ നേതൃത്വത്തിന് പെന്തെക്കോസ്ത് ലോകത്തിന്റെ നൂറായിരം പൂച്ചെണ്ടുകൾ.
പാസ്റ്റർ വി എ തമ്പിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിൽ ഇങ്ങനെ വ്യത്യസ്തമായ പുതിയ കാഴ്ചപ്പാടിലാണ് ഈ കൺവഷൻ നടക്കുന്നത്. എന്നിരുന്നാലും അനുഗ്രഹത്തിന് കുറവൊന്നും സംഭവിച്ചിട്ടും ഇല്ല.
ഈ തുടക്കം മറ്റു സഭകളിലും പ്രസ്ഥാനങ്ങളിലും വന്നാൽ വലിയൊരു മാറ്റം ഉണ്ടാകും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.