ഒരു വിപണി ഒറ്റ നികുതി: രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍

ഒരു വിപണി ഒറ്റ നികുതി: രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍
July 01 05:25 2017 Print This Article

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു. ജിഎസ്ടി പ്രഖ്യാപനത്തിനായി പാര്‍ലമെന്‍റില്‍ അര്‍ധരാത്രി ചേര്‍ന്ന പ്രത്യേക ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. പ്രതിപക്ഷം വിട്ടു നിന്നു. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ഒഴികെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി പ്രകാരമുള്ള നികുതിയാണ് ഇന്നു മുതല്‍ ഈടാക്കുക.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംയുക്തമായാണ് ജിഎസ്ടി പ്രബല്യത്തിലായതായി പ്രഖ്യാപിച്ചത്. അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ജിഎസ്ടി യെക്കുറിച്ചുള്ള ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു പ്രഖ്യാപനം.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ സുമിത്രാ മഹാജന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.

പതിനാല് വര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണെന്നും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയ്ക്കുള്ള അംഗീകാരമാണിതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കൂടാതെ ജി.എസ്.ടി യാഥാര്‍ത്ഥ്യാമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യ സുപ്രധാന ചുവടുവെപ്പ് നടത്തുകയാണെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ് ജി.എസ്.ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല ഇത്. നികുതി പരിഷ്കാരം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നും പുതിയ നികുതി സംവിധാനം കൊണ്ടുള്ള നേട്ടം പാവങ്ങള്‍ക്കാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി നടപ്പിലാക്കാന്‍ സാധിച്ചത് രാജ്യത്തിന് അഭിമാന നേട്ടമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, ഡി.എം.കെ എന്നിവര്‍ സമ്മേളനം ബഹിഷ്കരിച്ചു. പ്രതിപക്ഷനിരയില്‍ നിന്നും നിതീഷ് കുമാറിന്റെ ജെ.ഡി.യു മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തിയിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.