ഇന്ത്യാ പെന്തക്കോസ്ത് സഭയിൽ എക്സിക്യൂട്ടീവ് സീറ്റുകൾ വിൽക്കാനും ലേലം ചെയ്യാനുമായി ഏജന്റുമാർ രംഗത്തു എന്നാണ് കുമ്പനാട്ടു അനുഭവസ്ഥരുടെ സംസാരം.
പശ്ചാത്തലം ഇങ്ങനെ, ഐപിസിയുടെ സാംമ്പത്തിക ഘCടന അകെ താറുമാറാകുകയും, ബാങ്ക് ലോണുകൾ പോലും അടച്ചു തീർക്കാൻ കഴിയാത്തവിധം ഐപിസി പ്രതിസന്ധിയിൽ ആണ്. ഇത് മാത്രമല്ല വരാൻപോകുന്ന എഫ്‌സി ആർ എ യുടെ ഓഡിറ്റ് വല്ലാതെ ഭയപ്പെടുത്തുകയും ചെയുന്നുണ്ട് . അതുകൊണ്ടു തന്നെ അതിനു മറുവഴി പ്രസിഡന്റ് എന്ന നിലയിൽ തനിക്കു കണ്ടു പിടിക്കണം. അതിനു എന്താ വഴി ഒരേ ഒരു വഴി, എല്ലാവരെയും ഏജന്റ്‌മാർ വഴി അറിയിക്കുന്നു, താങ്കൾക്ക് അടുത്ത പ്രസിഡന്റ് ആകാം, രണ്ടു കോടിയാണ് ഡൊണേഷൻ. മറ്റൊരാളോട് സെക്രട്ടറിയാകാം അതിനു തൊട്ടു താഴെ തുക, ഒരു കോടി ഡൊണേഷൻ. എന്തായാലും പ്രസിൻഡന്റിനു വേറെ നിർവാഹം ഇല്ലാതായി. അങ്ങനെ അടുത്ത ഇലക്ഷൻവരും മുന്പ് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതൊക്കെയാണ് പുത്തൻ വഴികൾ.
ഈ ലേലം, കഴിഞ്ഞ തവണ തോമസ് കോശിക്ക് പറ്റിയതുപോലെ ആരും അബദ്ധത്തിൽ വീഴരുത്. അബദ്ധങ്ങൾ ഒക്കെ സർവസാധാരണം ആണ് എന്നാൽ രണ്ടുകോടി കൊടുത്തു അബദ്ധത്തിൽ വീഴരുത്. കാരണം പ്രസിഡണ്ട് അകാൻ ഒരാൾ കാത്തിരിക്കുന്നു. അത് മറ്റാരുമല്ല, നമ്മുടെ നിയുകത സെക്രട്ടറിയുടെ പൊന്നോമന സഹോദരനാ. തിരിച്ചു ഇപ്പോളത്തെ അഗ്നി നാവുകാരൻ സ്റ്റേറ്റിന്റെ പ്രസിഡന്റുമാകാം എന്ന ധാരണയിൽ ആണ് കാര്യങ്ങൾ പോകുന്നത്.
വിശ്വാസികൾ കുറച്ചുകൂടി കാര്യ ഗൗരവമായി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തില്ലാ എങ്കിൽ ഐപിസി തന്നെ വിൽക്കപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിമാസം ലോൺ അടച്ചു തീർക്കാൻ കഴിയാതെ (മാസ പലിശപോലും ) വലയുന്നു. ഇതിനെല്ലാം ഉത്തരവാദികൾ ആയവർ ഇപ്പോളും ഉല്ലസിച്ചു നടക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.