ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
June 12 15:33 2021 Print This Article

ഇന്ത്യയില്‍ നിന്നും മതംമാറി ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അയിഷയെന്ന സോണിയാ സെബാസ്റ്റിയന്‍, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിന്‍ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലില്‍ ഉള്ളത്.

ഐ.എസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച്‌ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കര്‍ശന നിലപാട് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.