അടൂർ: പാസ്റ്റർ തോമസ് ജോസഫിന്റെ സെന്ററിൽപ്പെട്ട പെരിങ്ങനാട് IPC ചർച്ചിലെ കമ്മിറ്റിയിൽ വിശ്വാസികളെ തള്ളിയിട്ട് ദേഹോപദ്രവം ചെയ്യുകയും സഹ വിശ്വാസികളെ അടിക്കുകയും ചെയ്ത വിശ്വാസി ചർച്ചിന്റെ ഗേറ്റിൽ തൂങ്ങി മരിച്ചു.
മുണ്ടപ്പള്ളി ജോസ് എന്ന വിശ്വാസിയാണ് മരിച്ചത്. ഇദ്ദേഹം പള്ളിക്കൽ ഗ്രാമ പഞ്ചായത്തു ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം ചർച്ചിൽ വലിയ ബഹളമായിരുന്നു എന്ന് സ്ഥലവാസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം മരിച്ചതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി അമ്പലത്തിൽ ഉത്സവ പരിപാടിക്ക് പോയിട്ട് വന്ന നാട്ടുകാരാണ് ഇദ്ദേഹത്തെ ചർച്ചിന്റെ ഗേറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 5 അടി ഉയരത്തിൽ 6 അടി നീളം ഉള്ള ആളിന്റെ തൂങ്ങി മരണം ദുരൂഹത ഏറെ. പള്ളിക്കുള്ളിൽ വെച്ചു ഞായറാഴ്ച ഉണ്ടായ കമ്മിറ്റിയിൽ ആശുപത്രിയിൽ ആയിരുന്ന കുടുംബക്കാരെ സഭക്കാർ കാണാൻ ചെന്നില്ലന്നും, ഇദ്ദേഹത്തിന്റെ കടം വീട്ടാൻ സഭ പണം കൊടുത്തില്ലെന്നും പറഞ്ഞു പ്രശ്നം ഉണ്ടാക്കിയതിനാൽ ഞായറാഴ്ച്ച കമ്മിറ്റി വിളിച്ചു കൂട്ടി. ആ കമ്മിറ്റിയിൽ ജോസ് കമ്മിറ്റിക്കാരെ ഉപദ്രവിക്കുകയും ചിലർക്ക് കൈക്ക് / കാലിന് ഒക്കെ പരിക്ക് പറ്റുകയും, താൻ തൂങ്ങി മരിക്കും എന്ന് എല്ലാവരോടും ഭീഷണി മുഴക്കുകയും ചെയ്തിട്ട് ഇറങ്ങിപ്പോയിരുന്നു.
പക്ഷെ ശാരീരിക വൈകല്യം ഉള്ള ആളായ ജോസേട്ടൻ എങ്ങനെ ഇങ്ങനെ ആത്മഹത്യ ചെയ്യും എന്നതാണ് കുഴക്കുന്ന ചോദ്യം. എങ്കിലും നാളുകളായി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്ന ആളാണ് ഈ ജോസ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.