ഒരു നവമാധ്യമ ഗ്രൂപ്പിന്റെ അഡ്മിനും ജനറൽ കൗൺസിൽ അംഗവും ആയ പാസ്റ്റർ. സുദർശനൻ പിള്ള പി വൈ പി എ യുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിന് തന്നെ ക്ഷണിച്ചതിൽ പ്രകാരം ഇന്ന് (17-10-2017) കുമ്പനാട് ഐപിസിയുടെ ഓഫിസിൽ എത്തി. എന്നാൽ മീറ്റിങ്ങിന്റെ സമയം മാറ്റിവെച്ചത് താൻ അറിഞ്ഞും ഇല്ല. എന്തായാലും അവിടെ വരെ ചെന്ന സ്ഥിതിക്ക് ഐപിസിയുടെ ഓഫിസിൽ കയറി പലരേയും കണ്ടു. സജി പോളിന്റെ ഓഫിസിലും എത്തി, അവിടെ മറ്റു മൂന്നു പേരും ഉണ്ടായിരുന്നു. ആദ്യം പ്രതികരണവേദി എന്ന നവ മാധ്യമ അഡ്മിൻ എന്ന നിലക്ക് ഗ്രൂപ്പിനെക്കുറിച്ചു ചർച്ചകൾ എടുത്തിട്ട സജിപോൾ ബഹളം വെക്കുവാൻ തുടങ്ങി. മാത്രമല്ല, ഗ്രൂപ്പ് ലീഡറിനെ അധിക്ഷേപിക്കുകയും ചെയ്തു. അല്ല ഇങ്ങനൊക്കെ സംഭവിക്കുന്നതിൽ അതിശയോക്തി ഉണ്ടോ? ഒട്ടും ഇല്ല. ഒരുകാലത്ത് മനുഷ്യക്കടത്തു നടത്തി കോടികൾ സമ്പാദിച്ചും, പിന്നീട് സ്ത്രീകളായ സ്വന്തം ഓഫീസ് സെക്രട്ടറിമാരെ മാറി മാറി സ്വന്തം ഫ്ലാറ്റുകളിൽ താമസിപ്പിച്ചു വ്യഭിചരിച്ചുനടന്നവൻ ഐ പി സിയിൽ അംഗം ആയിട്ട് വെറും അഞ്ചുവർഷം മാത്രം ആയുസുമുള്ള ഈ നരാധിപൻ ഒരു പെന്തക്കോസ്ത് വിശ്വാസിയായിപ്പോലും ജീവിക്കാൻ യോഗ്യതയില്ലാത്ത സജി പോളിനെപ്പോലുള്ളവരെ പൊക്കിക്കൊണ്ട് നടക്കുകയും, തന്റെ മാധ്യമത്തിൽ അവരെ പ്രകീർത്തിക്കുകയും ചെയ്തു. ഇന്ന് അതേ ആൾ ഈ ജനറൽ കൗൺസിൽ അംഗത്തെ കസേരയിൽ നിന്നും വലിച്ചിഴക്കുവാനും, ബലപ്രയോഗത്തിൽ പിടിച്ചു പുറത്തുതള്ളാനും ശ്രമിച്ചു. ( താൻ ഇരുന്ന കസേര പിടിച്ചു കുലുക്കി മറിച്ചിടാനും, തന്റെ ഓഫീസിൽ നിന്നും ഇറങ്ങിപ്പോടോ എന്ന് ആക്രോശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. മാത്രമല്ല,പല്ലടിച്ചു താഴെയിടും, എന്റെ പണവും സ്വാധീനവും ഉപയോഗിച്ചു നിയമപരമായി നേരിടും എന്നൊക്കെ സജിപോൾ വെല്ലു വിളിച്ചു. ) സത്യത്തിൽ ഒരു ജനറൽ കൗൺസിൽ അംഗത്തെ ആക്ഷേപിക്കാനോ, ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യാൻ ഇദ്ദേഹം ആരാണാവോ? ഐ പി സിയുടെ ഓഫീസിൽ തനി ഗുണ്ടായിസവും അക്രമണവും കാണിക്കുന്ന ഇദ്ദേഹത്തെ ഇനിയും ട്രഷററായി തുടരാൻ സഭ അനുവദിക്കുന്നത് ലജ്ജാവഹം തന്നെയാണ്. ഐപിസിയുടെ തന്നെ ഒരു സീനിയർ പാസ്റ്ററും കൗൺസിൽ മെമ്പറുമായ സുദർശനൻ പിള്ള എന്ന പ്രായമുള്ള വ്യക്തിയെ പ്രായം പോലും നോക്കാതെ ഇത്തരത്തിൽ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും,ഗുണ്ടായിസവും നടത്തിയതിൽ വിശ്വാസ സമൂഹം അപലപിക്കുന്നു.
സുദർശനൻ പിള്ള ആരുമാകട്ടെ, എന്നാൽ സജി പോൾ ഗൾഫിലെ തന്റെ ലേബർ ക്യാമ്പുകളിൽ ഗുണ്ടായിസം കാട്ടും പോലെ കാണിക്കുനുള്ളവർ അല്ല ഐപിസിക്കാർ എന്ന് സജിപോൾ മറന്നു. ഐപിസിയിലെ സകല മുതിർന്ന ദൈവദാസന്മാരും മറ്റു പത്ര മാധ്യമങ്ങളും ഈ വിഷയത്തിൽ അപലപിച്ചുകഴിഞ്ഞു.. സജി പോളിന്റെ ഈ ഭോഷത്വപരമായ നിലപാടിനെതീരെ പടയാളിയും പരിതപിക്കുന്നു. സജി പോൾ എന്ന വ്യക്തിയുടെ ഗുണ്ടായിസം ഐപിസിക്ക് വേണ്ട. ഇനി ആർക്കെങ്കിലും വേണം എങ്കിൽ അതൊക്കെ സ്വന്തം വീട്ടിൽ മതിയെന്നും ഒരുകൂട്ടർ. സുദർശനൻ പിള്ളക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ മൊത്തം ഉത്തരവാദിത്ത്വം സജിപോളിനാണ്. അതും മറക്കേണ്ടന്ന് സജി പോളിനെ വെല്ലു വിളിച്ചത് മലയാളികൾ മൊത്തം അറിഞ്ഞു കഴിഞ്ഞു. ‘ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് ‘ എന്നപോലായി സജി പോളിന്റെ ഈ പ്രവർത്തി. ഐ പി സി കുമ്പനാട് ഹെബ്രോൻ പുരം സജി പോളിന്റെ അമ്മക്കു സ്ത്രീധനം കിട്ടിയതാണോ എന്നാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്…ഇപ്പോഴായാൽ ഒന്നോ രണ്ടോ ഷോക്കിൽ നിർത്താം, താമസിച്ചുപോയാലോ ചങ്ങലക്കിടേണ്ടി വരും എന്നുമാണ് പൊതുജനസംസാരം ” ഐ പി സി പാസ്റ്റേഴ്സ് എല്ലാം വെറും തെണ്ടികളാണ് ” എന്ന് ഈ ജനറൽ ട്രഷറാർ പറഞ്ഞ ശബ്ദരേഖ പടയാളിയുടെ പക്കൽ ഉണ്ട്.
ഐപിസിക്ക് ഇതിൽ കൂടുതൽ ലജ്ജിക്കാൻ ഇനിയും എന്ത് വേണം. ?
( ഇത്രയും സത്യങ്ങൾ പറഞ്ഞതിന് എനിക്കെതിരെ ഉടൻ ഗുണ്ടാപടകളെ ഇറക്കി തെറി അഭിഷേകം നടത്തും, അതേ ഇയാൾക്ക് അറിയൂ, പണ്ട് ഖത്തറിൽ ഉള്ള ഒരു മലയാളി മാർത്തോമ്മാ ബിസിനസുകാരൻ പറഞ്ഞതുപോലെ… ഇയാൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല. അതുകൊണ്ട് തനി പൊട്ടറ്റോയാണ് ….. ഇത് സത്യമെങ്കിൽ ഇതിൽ കൂടുതൽ ഒന്നും ഇതിയാനിൽ നിന്നും പ്രതീക്ഷിക്കേണ്ട !!!
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.