എല്ലാവരെയും കൊന്നത് ഒറ്റയ്‌ക്കെന്ന് കേഡല്‍: സാത്താന്‍ സേവയ്ക്ക് വേണ്ടിയെന്ന് സംശയം

എല്ലാവരെയും കൊന്നത് ഒറ്റയ്‌ക്കെന്ന് കേഡല്‍: സാത്താന്‍ സേവയ്ക്ക് വേണ്ടിയെന്ന് സംശയം
April 11 04:59 2017 Print This Article

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ കേഡല്‍ ജിന്‍സന്‍ രാജ കുറ്റം സമ്മതിച്ചു. സാത്താന്‍ സേവയ്ക്ക് വേണ്ടിയെന്ന് സംശയം.
മനുഷ്യ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് തനിക്ക് കാണാന്‍ കഴിയുമെന്നും ആസ്‌ട്രേലിയയിലെ പഠനത്തിനിടെ ഇത്തരമൊരു സിദ്ധി താന്‍ സ്വായത്തമാക്കിയെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞു. ആത്മാവിനെ ശക്തിപ്പെടുത്തുന്ന പരീക്ഷണം നടത്തുകയായിരുന്നു. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതല്‍ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.
പിതാവ് പുറത്ത് പോയ സമയത്ത് ആദ്യം അമ്മയെ മഴു ഉപയോഗിച്ച് വെട്ടികൊന്നു. തിരിച്ചെത്തിയപ്പോള്‍ പിതാവിനെയും അതേ മഴുകൊണ്ട് വെട്ടി. വൈകിട്ടോടെ സഹോദരി മടങ്ങിയെത്തിയപ്പോള്‍ അവരെയും ഇതേ രീതിയില്‍ വകവരുത്തി. ആരേയും ബോധം കെടുത്തിയശേഷമല്ല കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അന്ധയായ ബന്ധു ലളിതയെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ലിപ് കാര്‍ട്ടിലൂടെയാണ് മഴുവാങ്ങിയത്.

പട്ടിയെ എറിയാനാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഓരോരുത്തരേയും കൊലപ്പെടുത്തിയ രീതി ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു. താനും കൊല്ലപ്പെട്ടെന്ന് വരുത്താനാണ് ഡമ്മി ഉണ്ടാക്കിവച്ചത്. നാലാമത്തെയാളെയും കൊലപ്പെടുത്തിയ ശേഷം ശനിയാഴ്ച രാത്രി 11.30 ഓടെ തമ്ബാനൂരില്‍ നിന്ന് ബസില്‍ നാഗര്‍കോവിലിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തി. മുറിയെടുത്ത് രണ്ട് മണിക്കൂര്‍ തങ്ങിയശേഷം മുറി ഒഴിഞ്ഞു. കോര്‍ബ എക്‌സ്‌പ്രെസില്‍ തിരുവനന്തപുരത്തെത്തി. ഇവിടെനിന്ന് തമിഴ്‌നാട്ടിലെ ഫാം ഹൗസിലേക്കോ ബന്ധുക്കളുടെ വീട്ടിലേക്കോ പോകാനാണ് പദ്ധതിയെന്ന് കേഡല്‍ പറഞ്ഞു.

ഇയാളുടെ കാലിനും കൈയ്ക്കും ചെറിയ പൊള്ളലുണ്ട്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. പൊലീസിന്റെ തെറ്റായ ചോദ്യങ്ങള്‍ തിരുത്തിക്കുന്നുമുണ്ട്. കൂടിയ ബുദ്ധിശക്തിയുള്ള ആളാണ് കേഡലെന്നും ഡോക്ടര്‍മാരുടെ അടക്കം പാനലുണ്ടാക്കി ഇന്ന് വിശദമായ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായപ്പോള്‍ എണ്‍പതിനായിരം രൂപ ഇയാളുടെ കൈയിലുണ്ടായിരുന്നു.
കൊലകള്‍ക്ക് ശേഷം ചെന്നൈയിലേക്ക് പോയ പ്രതി തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പിടിയിലായത്. കീഴടങ്ങാന്‍ വന്നതാണെന്ന് സംശയമുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും കരുതുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.