അപ്പോസ്തലന്മാരുടെ മാതൃകപ്രകാരവും ദൈവവചനത്തിന്റെ അടിസ്ഥാന ഉപദേശങ്ങളും പാലിച്ചു അഭിഷക്തന്മാരുടെ കഠിന സമർപ്പണവും ത്യാഗ മനോഭാവങ്ങളും നിമിത്തം ഐപിസിയുടെ വളർച്ച പെട്ടന്നായിരുന്നു. അതുകൊണ്ടുതന്നെ ഐപിസിയുടെ വേലി പിശാച് പൊളിക്കാൻ അധിക നാൾ വേണ്ടി വന്നില്ല. വേലിപൊളിച്ചു സഭക്കുള്ളിൽ ചില കുറുക്കന്മാരും, ഹവ്വ മാരും, ഇസബെല്യ ശക്തിയും വളർന്നു പെരുകി. മാത്രമല്ല, അഭിഷക്തന്മാരുടെ ഗതി തന്നെ മാറ്റി മറിച്ചു. ജഡത്തിന്റെ ചിന്തകളും പ്രവർത്തികളും അതിക്രമിച്ചു കയറിയതിനാൽ പിതാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ചിട്ടകളും വേർപാടുകളും, വിശുദ്ധിക്കും സ്‌ഥാനം ഇല്ലാതെ സഭയെ കള്ളന്മാരുടെ ഗുഹയാക്കി. അങ്ങനെ സാത്താന്റെ ആഗ്രഹം സഭക്കുള്ളിൽ നടക്കാൻ തുടങ്ങി. സഭയെ വ്യവസായവത്കരിക്കുകയും, ദർശനം നഷ്ടപ്പെടുകയും, ദൈവവചനത്തിനു പ്രസക്തിയില്ലാതെ കുറെ തീയും പുകയും മാത്രം സൃഷ്ടിച്ചു അതിന്റെ മറവിൽ സഭയെ ചതിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
സമൂഹത്തിൽ ക്രിസ്തുവിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. സ്നേഹ സമ്പന്നനായ ക്രിസ്തുവിനു പകരം ശപിക്കുന്ന ശിഷ്യന്മാരുള്ള ക്രിസ്തുവിനെ സൃഷ്ടിച്ചു. സമൂഹത്തിനു നന്മക്കു പകരം അവർക്കു തലവേദന സൃഷ്ടിക്കുന്നു. സഭയിൽ ദ്രവ്യാഗ്രഹം വളർന്നു. അതിനെ വളർത്തിയതും താലോലിച്ചതും പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഉൾപ്പടെ നാട് നീളെ നടന്നു കള്ളം പറഞ്ഞും പിരിച്ചും പോരാഞ്ഞിട്ട്, ഹെബ്രോൻപുരം പണയപ്പെടുത്തി കോടികളുടെ ബാങ്ക് ലോൺ. എന്തിന് ? ആർക്കുവേണ്ടി ? ലോകത്തിൽ ഏതു ദൈവസഭയുടെ ആസ്ഥാനം ആണ് ഇങ്ങനെ ബാങ്കിൽ കൊണ്ടുവന്നു പണയം വെക്കുന്നത് ? ഇത്രയും അധഃപ്പതിച്ച ഒരു സംസ്കാരം എവിടുന്നു ഇദ്ദേഹത്തിന് കിട്ടി ? സ്വന്തം വീടും സ്‌ഥലവും ഒക്കെ പണയപ്പെടുത്തി ലോൺ എടുക്കാറുണ്ട്. അത് വ്യക്തി താല്പര്യം. എന്നാൽ ഇവിടെ സഭയുടെ നിലനിൽപ്പ് പോലും ഭീഷണിയിൽ ആണ്. കടക്കെണിയും, വ്യവസായവത്കരണവും, രാഷ്ട്രീയ ഇടപെടലുകളും, ഗുണ്ടായിസവും, കൂട്ടിക്കെട്ടി സെക്രട്ടറി ഉൾപ്പെടെ യുവജനങ്ങളെ (പഴയ ) വഴിയാധാരം ആക്കി. ഒരു പാസ്റ്ററുടെ കണ്ണും അടിച്ചു പൊട്ടിച്ചു. ഐപിസിയുടെ പേരിൽ ഒരു ചാനൽ എന്ന് പറഞ്ഞു ജനത്തെ കബിളിപ്പിച്ചു. അതിൽ ദുരുപദേശക്കാരെയും, മാജിക്കുകാരേയും കൊണ്ട് നിറച്ചു. അത് വിശാസികളുടെ ഭവനങ്ങളിൽ എത്തിച്ചു കുടുംബങ്ങളെയും നശിപ്പിച്ചു. ചില പത്രമാധ്യമക്കാരുടെ ഭാര്യമാർ സെക്രട്ടറിക്ക് ഒത്താശകൊടുത്തു മയക്കി കാര്യങ്ങൾ പരസ്പരം സാധിക്കുന്നു. അതിനു പകരം അവർക്കു ഗ്ലോബൽ ചുമതലകൾ. എന്തൊരു യോഗം ? എല്ലാവിധത്തിലുമുള്ള ഐപിസിയിലെ പൊസിഷനുകൾ കാശിനു വിൽക്കുന്നു. സഭക്കുള്ളിലെ ഏറ്റവും വലിയ കൊള്ളയും കച്ചവടവും നടത്തപ്പെടുന്നത് കേട്ടാൽ ഞെട്ടും. ദൈവരാജ്യ വ്യാപ്തിക്കായി കഠിനാധ്വാനം ചെയ്യുന്നവരെ അവഗണിച്ചു കാശിറക്കുന്നവർക്കു റീജിയൻ പ്രസിഡണ്ട്, സെന്റർ പാസ്റ്റർ, തുടങ്ങി വൻകിട സഭകളും സെന്ററുകളും വിൽക്കപ്പെടുന്നു. മാത്രമല്ല, വൻ ബിസിനസ് ലോബിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി സ്‌ഥല കച്ചവടം, ഫ്ലാറ്റ് ബിസിനസ്, വില്ല കച്ചവടം, ബാർ ഹോട്ടലുകൾ ഒക്കെ നടത്തി സഭയെ നയിക്കേണ്ടിയ ഏമാന്മാർ അങ്ങ് വിലസുന്നു.
മദ്യപാനവും വെറിക്കൂത്തും കൊണ്ട് നടക്കുന്ന ചില ഏമാന്മാർ അധികാര കസേര പങ്കിടുമ്പോൾത്തന്നെ ഹോട്ടലുകളിൽ കാണിച്ച പരാക്രമങ്ങൾ സോഷ്യൽ മീഡിയകളിൽ വളരെ ചർച്ചകൾക്കിടയാക്കി. ചില മാന്യന്മാരുടെ മക്കളും മദ്യപിച്ചു കൂത്താടുന്നവരും സിനിമ നിർമ്മാണവും അഴിഞ്ഞാട്ടവും ഒക്കെയായി നടക്കുന്നു. ആരുടെ ഒക്കെ പ്രവർത്തനോത്‌ഘാടനം നടത്തുന്നത് ജനറൽ സെക്രട്ടറി ? ആഭരണം ധരിക്കുന്നവർക്കു കർത്തൃമേശകൊടുക്കുന്ന പൂവക്കാല, എന്നുവേണ്ട സഭ ഇപ്പോൾ മാലിന്യപ്പെട്ടു. ഇനി പണ്ടത്തെപ്പോലെ ഒരു നല്ല കാലം വേണം എന്ന് ജനറൽ കൗൺസിൽ, സ്റ്റേറ്റ് കൗൺസിൽ, വിശ്വസി സമൂഹം ഒക്കെ ആഗ്രഹിക്കുകയാണ്. സഭയെ കൊണ്ടുവന്നു രാഷ്ട്രീയ താല്പര്യങ്ങൾക്കു കൂട്ടി കൊടുത്തു വോട്ടുബാങ്കു ആക്കി കച്ചവട ചന്തയിലെ വിലപേശൽ നടത്തിയ ഈ ഭരണക്കാർക്കു മാപ്പുണ്ടോ ?
വ്യാജവും കാപട്യവും ദുരാത്മാവും ബാധിച്ച ഈ നേതൃത്വത്തെ ദൈവം സന്ദർശിച്ചേ മതിയാവു. പ്രിയ വിശാസ സമൂഹമേ! ദൈവ സഭയെ മടക്കി കൊണ്ടുവന്നേ മതിയാകു. സാധരണക്കാർക്ക് ആശ്രയവും ആരാധിക്കാനുള്ള സ്വാതന്ത്യവും, വില്പനയില്ലാത്ത അലയവും ഉപദേശത്തിൽ നിൽക്കുന്ന നേതൃത്വവുമാണ് ജനത്തിന് ആവശ്യം. അതിനായി കരങ്ങൾ കോർക്കാം. ദൈവസഭക്കായി പ്രാർത്ഥിക്കാം… ഈ ജനം മടങ്ങിവരാനായി പ്രാർത്ഥിക്കു… ദൈവസഭ തന്നെ കടക്കെണിയിലും ഭീഷണിയിലും ആണ്. അവയെ സംരക്ഷിക്കാൻ ദൈവഭമുള്ളവർക്കു മാത്രമേ ഇനി കഴിയു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.