എച്ച്ഐവി ബാധിതര്‍ക്ക് ജീവിത മാര്‍ഗവുമാവുകയാണ് വെസ്റ്റ് ബംഗാളിലെ സൗത്ത് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന കഫെ പോസറ്റീവ്. പ്രചോദനവും പ്രതീക്ഷയുമായി ഇവർ മാറുന്നു.
എച്ച്‌ഐവി ബാധിതരാവുന്നവര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാണ് കഫെയുടെ സ്ഥാപിത ലക്ഷ്യമെന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥനും എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ‘അന്തകാര്‍’ എന്ന എന്‍ജിഒയുടെ സ്ഥാപകനുമായ കല്ലോള്‍ ഘോഷ് പറഞ്ഞു.
സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങളും നിയന്ത്രിക്കുന്നത് എച്ച്‌ഐവി ബാധിതരായ ഏഴ് കൗമാരക്കാരാണ്. മുന്‍വിധികളാലും അപരിഷ്‌കൃത ചിന്താഗതികളാലും സമൂഹം ഒറ്റപ്പെടുത്തിയവരാണ് എച്ച്‌ഐവി ബാധിതര്‍. കഫെ പോസറ്റീവിലൂടെ പുതിയ സാമൂഹികമുന്നേറ്റത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്.
അതിരുകള്‍ക്ക് അതീതമെന്നാണ് അവര്‍ കഫെയെ വിശേഷിപ്പിക്കുന്നത്. എച്ച്ഐവി ബാധിതര്‍ നിയന്ത്രിക്കുന്ന ഏഷ്യയിലെ ആദ്യ കോഫി ഷോപ്പാണിത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.