ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയെ ഇളക്കിമറിച്ച്‌ കര്‍ഷക മഹാപഞ്ചായത്ത്

ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയെ ഇളക്കിമറിച്ച്‌ കര്‍ഷക മഹാപഞ്ചായത്ത്
November 23 00:18 2021 Print This Article

ലഖ്നോ: കര്‍ഷക പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് വിളിച്ചുപറഞ്ഞ് ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയെ ഇളക്കിമറിച്ച്‌ കര്‍ഷക മഹാപഞ്ചായത്ത്.

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമപരമായ ഗാരന്‍റി അടക്കം ആറു പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ലഖ്നോവില്‍ കര്‍ഷകര്‍ ഒത്തുചേര്‍ന്നത്. പ്രക്ഷോഭത്തിെന്‍റ ആദ്യ വിജയം മാത്രമാണ് മോദിയുടെ പ്രഖ്യാപനമെന്ന് പറഞ്ഞ എസ്.കെ.എം നേതാക്കള്‍, മുന്നോട്ടുവെച്ച ഒേട്ടറെ ആവശ്യങ്ങളില്‍ വളരെ കുറെച്ചണ്ണത്തില്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി.

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടി കയറ്റി കൊന്ന സംഭവത്തിലെ പ്രതിയായ ആശിഷ് മിശ്രയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ഒട്ടുമിക്ക നേതാക്കളും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇതുവരെ കര്‍ഷകരുമായി സംസാരിച്ചിട്ടില്ലെന്നും നിയമം റദ്ദാക്കിയെന്നത് യഥാര്‍ഥ അര്‍ഥത്തിലാണെന്നത് തങ്ങളെ അറിയിക്കുകയാണെങ്കില്‍  ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാമായിരുന്നുവെന്നും ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേശ് ടികായത് വ്യക്തമാക്കി.

യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന് കണ്ടുള്ള നീക്കമാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് രാഷ്ട്രീയ കിസാന്‍ മഞ്ച് അധ്യക്ഷന്‍ ശേഖര്‍ ദീക്ഷിത് അഭിപ്രായപ്പെട്ടു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) കീഴില്‍ നടത്തിയ മഹാപഞ്ചായത്തില്‍ കക്ഷിഭേദമില്ലാതെ അണിനിരന്നത് കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.