ഇസ്രായേല്‍ പലസ്തീന് 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നെഫ്താലി ബെന്നറ്റ്

ഇസ്രായേല്‍ പലസ്തീന് 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നെഫ്താലി ബെന്നറ്റ്
June 18 18:36 2021 Print This Article

ജറുസലേം: പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. യു.എന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്സിന്‍ ലഭിക്കുമ്ബോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിന്‍ കൈമാറ്റം. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സിനാണ് ഉടന്‍ കൈമാറുക. ഇത് സംബന്ധിച്ച്‌ പലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇസ്രയേലിലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും 4.5 ദശലക്ഷം പലസ്തീനികള്‍ വാക്‌സിന്‍ നല്‍കാത്തതില്‍ ഇസ്രായേലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ലോകത്ത് ഏറ്റവും വിജയകരമായി വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കിയത് ഇസ്രായേലാണ്. അവിടെ സ്‌കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.