ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്ബം, 10 മരണം

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്ബം, 10 മരണം
July 29 15:04 2018 Print This Article

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലംബോക്കില്‍ ശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഉൗര്‍ജിതമായി തുടരുകയാണ്. പരിക്കേറ്റ നാല്‍പതോളെ പേരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ അധികവും മലേഷ്യയില്‍ നിന്നുള്ള വിദേശ ടൂറിസ്റ്റുകളാണ്.

ഭൂകമ്ബത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സഥലങ്ങളില്‍ തമ്ബടിച്ചിരിക്കുകയാണ്. ലംബോക്കിന് പുറമെ മറ്റൊരു വിനോദ സഞ്ചാര മേഖലയായ ബാലിയിലും ദേശീയ ഉദ്യാനമായ റിഞ്ചനിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ആരംഭത്തില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്ബത്തിനു പിന്നാലെ 66 ചെറുപ്രകമ്ബനങ്ങളുമുണ്ടായി. ഇതില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബവും ഉണ്ടായിരുന്നു. ഭൂകമ്ബത്തിന്റെ പ്രകമ്ബനം തൊട്ടടുത്ത ദ്വീപായ ബാലിയിലും എത്തി.

നിരവധി നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍. ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കി.മീ. മാറിയാണു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്ബത്തിന്റെ ആഘാതം കൂട്ടി. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഇന്തൊനീഷ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി. ലംബോക്കിലെ മൗണ്ട് റിന്‍ജാനി ദേശീയോദ്യാനം അടച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ റിന്‍ജാനി പര്‍വതത്തിലേക്കുള്ള ട്രക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.