ഇന്തോനേഷ്യയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
May 13 17:27 2018 Print This Article

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം. ഞായറാഴ്ച ആരാധനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 7.30ഓടെയാണ് ആക്രമണമുണ്ടായത്. സെന്റ് മരിയ കത്തോലിക്കാ ചര്‍ച്ച്‌, ഇന്തൊനേഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ച്‌, പെന്തകോസ്റ്റ് സെന്‍ട്രല്‍ ചര്‍ച്ച്‌ എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. സെന്റ് മരിയയില്‍ അഞ്ചു പേരും മറ്റു രണ്ടു ചര്‍ച്ചുകളില്‍ രണ്ടു പേര്‍ വീതവുമാണ് കൊല്ലപ്പെട്ടത്.

10 മിനിട്ടിനുള്ളില്‍ മൂന്നു സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2000 ക്രിസ്മസ് ദിനത്തിലും വിവിധ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു ഇതില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.