ആന്ധ്രയില്‍ നാശം വിതച്ച്‌ ഫേത്തായ്‌കൊടുങ്കാറ്റ്

ആന്ധ്രയില്‍ നാശം വിതച്ച്‌ ഫേത്തായ്‌കൊടുങ്കാറ്റ്
December 17 19:56 2018 Print This Article

ഹൈദരാബാദ്: ഫേത്തായ് കൊടുങ്കാറ്റ് ആ്രന്ധയില്‍ വന്‍നാശം വിതച്ചു. കിഴക്കന്‍ ഗോദവരിയിലാണ് നാശം കൂടുതല്‍. വിജയവാഡയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. കനത്തമഴയും കാറ്റും മണ്ണിടിച്ചിലും വലിയ നാശമാണ് വിതച്ചത്.

മരംകടപുഴകി നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി, ഫോണ്‍ ബന്ധം പലയിടങ്ങളിലും പൂര്‍ണമായി വിച്ഛേദിച്ചു.

പ്രകൃതി ക്ഷോഭം കിഴക്കന്‍ ഗോദാവരിയില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതയ്ക്കുന്നത്. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ വിശാഖപട്ടണത്തും മറ്റും മരങ്ങള്‍ കടപുഴകി. തീരദേശ ജില്ലകളിലാണ് കാറ്റും പേമാരിയും കൂടുതല്‍ നാശമുണ്ടാക്കുന്നത്.

ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ അമ്ബതിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണത്തേക്കുള്ള ചില വിമാനങ്ങള്‍ ഹൈദരബാദിലേക്കു തിരിച്ചുവിട്ടു. ആന്ധ്രയിലെ വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ കരയിലേക്കു കയറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.