ആത്മാഭിഷേകവുമായി ഷാർജയിൽ കറങ്ങുന്ന സിബി ഫിലിപ്പിനെ സൂക്ഷിക്കുക

ആത്മാഭിഷേകവുമായി ഷാർജയിൽ കറങ്ങുന്ന സിബി ഫിലിപ്പിനെ സൂക്ഷിക്കുക
February 26 05:08 2019 Print This Article

വിദേശത്തു ശുശ്രൂഷക്കു പോകാൻ ആഗ്രഹിക്കാത്ത ശുശ്രൂഷകർ ഉണ്ടാവില്ല എന്നത് സത്യം തന്നെ. പോയി രക്ഷപെടുന്നതിൽ പടയാളിക്ക് ഒരു വിരോധവും ഇല്ല. എന്നാലും ഇറക്കുന്നതിനു മുമ്പും സ്വീകരിക്കുന്നതിന് മുമ്പും ഇവരുടെ മിനിമം യോഗ്യതകൾ അറിഞ്ഞിരിക്കേണം. തട്ടിപ്പുകാരും വ്യഭിചാരികളും ആയിരിക്കരുത് എന്ന് ഒരു പൊതു താല്പര്യം ഇല്ലേ ? അതും പ്രത്യേകിച്ച് ഒരു പസ്റ്റർ ആകുമ്പോൾ ?

ഇനി കാര്യത്തിലേക്കു കടക്കാം; റാന്നിക്കാരൻ സിബി ഫിലിപ്പ്, ഇപ്പോൾ ഷാർജയിൽ ആത്മാഭിഷേക ശുശ്രൂഷകൾ നടത്തുന്ന തിരക്കിലാണ്. ഇദ്ദേഹത്തിന്റെ യോഗ്യതയും ബിരുദങ്ങളും ഇയാളെ വിളിച്ചു വേദി കൊടുക്കുന്നവർ അറിഞ്ഞില്ലങ്കിലും വിശ്വാസികളായ ദൈവമക്കൾ അറിഞ്ഞിരിക്കേണം.

റാന്നി മുക്കൂട്ടുതറയിൽ ഉള്ള ഇയാൾ വിവാഹിതനായിരിക്കുമ്പോൾത്തന്നെ ഇയാൾക്ക് പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു. അങ്ങനെ രാത്രിയിൽ സ്ഥിരം സന്ദർശിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും ഉടുതുണി ഇല്ലാതെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു, ഭാര്യയേയും ബന്ധുക്കളേയും വിളിച്ചുവരുത്തിയാണ് കെട്ടഴിച്ചുവിട്ടത്. ( നാട്ടുകാർക്ക് മൊത്തം അറിയാം ) ഇതിന്റെ മനസികാഘാതത്തിൽ ഒടുവിൽ നിൽക്കക്കള്ളിയില്ലാതായപ്പോൾ ഇയാൾ കഴുത്തിൽ കയർ കെട്ടി ആത്മഹത്യക്കു ശ്രമിച്ചു. ആരോ കണ്ട് അതിൽ നിന്നും രക്ഷപ്പെടുത്തി. ശേഷം പാസ്റ്റർ. ബാബു ജോർജ്ജ് അറിയുകയും, അന്ന് ഇയാൾക്ക് കൗൺസിലിംഗ് കൊടുത്ത് ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് ബൈബിൾ കോളേജിൽ കൊണ്ടു താമസിപ്പിക്കുകയും ചെയ്തു. ബാബു ജോർജ്ജിന്റെ നിരന്തര കൗൺസിലിംഗും പ്രാർത്ഥനയും നിമിത്തം ഇയാൾക്ക് മാറ്റം വന്നു എന്നു കരുതി അദ്ദേഹത്തിന്റെ ബൈബിൾ കോളേജിൽ പഠിച്ചു, കൂടെ കൊണ്ടുനടന്നു പ്രസംഗിക്കാൻ പഠിപ്പിച്ചു സഭാ കമ്പം മാറ്റിയെടുത്തു. പക്ഷേ അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ.

അവസാനം രക്ഷകന് തന്നെ ശിക്ഷകനായി തൊഴുത്തിൽ കുത്തി. പാലുകൊടുത്ത കൈക്ക് തന്നെ കൊത്തി. പാസ്റ്റർ. ബാബു ജോർജ്ജ് പുരോഹിതപ്പട്ടം മൂലം അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നും പുറത്താക്കിയ ആ ഞായറാഴ്ച അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്ത സഭയിലേക്ക് വന്നപ്പോൾ അവിടെ കയറ്റിയില്ല എന്നതിനേക്കാൾ വിചിത്രം പ്രതിരോധക്കാരുടെ മുൻപിൽ നിന്ന് മലയാളത്തിലെ അക്ഷരമാലാക്രമത്തിൽ ബാബു ജോർജ്ജിനെ തെറി വിളിച്ച മഹാനാണ് ഈ സിബി ഫിലിപ്പ്. മലയാളത്തിൽ ഇത്രയും തെറി ഉണ്ടന്ന് അന്നാണ് നാട്ടുകാർ പോലും അറിയുന്നത്. ഇതു കേട്ടു മാനസീകമായി തകർന്ന ഒരു മാർത്തോമ്മാക്കാരൻ അപ്പച്ചൻ. ” കുഞ്ഞേ ഇങ്ങനത്തെ ഭാഷകൾ ഒന്നും ഉപയോഗിക്കാതെ. ഒന്നും അല്ലങ്കിലും നിന്നേക്കാൾ പ്രായത്തിൽ മൂത്തഒരാളല്ലേ” എന്നു ഉപദേശിച്ച ആളും സാക്ഷികളിൽ ഇപ്പോൾ ജീവനോടെ ഉണ്ട്.

സിബി ഫിലിപ്പിന് പ്രത്യേക അഭിഷേകവും ( തെറിവിളി അഭിഷേകം ) ഉണ്ട് എന്ന് അന്ന് തെളിയിച്ചു. ഇയാളെപ്പോലുള്ള വ്യഭിചാരികളേയും തെറിയന്മാരേയും പൊക്കിക്കൊണ്ട് നടന്നു താലോലിക്കുന്നവർ അറിയണം, ഇയാളെക്കാൾ അധമന്മാരാണ് അവരും. പെണ്ണുപിടി, കള്ളപ്രവചനം, തുടങ്ങിയവ കുലത്തൊഴിൽ ആക്കിയവരെ ഇങ്ങനെ പൊക്കിക്കൊണ്ട് നടക്കാതെ സാധാരണക്കാരായ, ഭക്തന്മാരായ, വിശ്വസ്തന്മാരായ എത്രയോ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ഉണ്ട്. അവരെ കൊണ്ടുപോയി രക്ഷപ്പെടുത്തിക്കൂടേ ? ഇയാളുടെ പെണ്ണുപിടിയും മാനസിക അസ്വാസ്ഥ്യങ്ങളും, തൊഴുത്തിൽ കുത്തും , തെറിവിളിയും ഒക്കെ മാറി എന്നതിന് പൂർണ്ണബോധ്യം ഉണ്ടെങ്കിൽ ഒരു വിശ്വാസി ആയി തുടരട്ടെ. അല്ലാതെ ആത്മാഭിഷേക വർഷം പൊഴിക്കാൻ സംഘാടകർ വേദി ഒരുക്കി കൊടുക്കരുത്.
നാം തിരിഞ്ഞു ചിന്തിക്കേണ്ടിയിരിക്കുന്നു….. ദൈവസഭക്കും, ദൈവനാമത്തിനും ദുഷ്പേരുണ്ടാക്കുന്ന എപ്പോഴും വായിൽ പുളിച്ച ഭാക്ഷ പറയുന്നവരെത്തന്നെ പെന്തക്കോസ്തിന്റെ വേദികളിൽ പ്രാസംഗിപ്പിക്കണോ എന്ന് ഒന്നു പുനർ ചിന്തനം നടത്തുന്നത് ആവശ്യമാണ്.
ഇങ്ങനെയുള്ളവരെ പെന്തക്കോസ്തുവേദികളിൽ പ്രസംഗിപ്പിക്കാൻ അവസരം ഒരുക്കുന്നവരും ഇവന്റെയൊക്കെ അതേ ആത്മാവ് ഉള്ളവർ ആയിരിക്കും.അവരേയും സംശയിക്കേണ്ടിയിരിക്കുന്നു.
വ്യഭിചാരികൾക്കും തെറിയന്മാർക്കും വേദിയൊരുക്കി കള്ളന്മാർക്ക് കഞ്ഞിവെയ്ക്കുന്ന സംഘാടകരായ അനാത്മീകർക്ക് സത്യം മനസിലാകില്ല. പക്ഷേ ദൈവജനം ഇവന്റെയൊന്നും മുമ്പിൽ പോയിരുന്നു ഇവന്റെമേലുള്ള വ്യഭിചാരത്തിന്റെ, ദുർന്നടപ്പിന്റെ ദുരാത്മാവിനെ സ്വന്ത ശരീരത്തിൽ ആവഹിക്കാൻ ഇടവരുത്താതെ ഇവന്മാരിൽ നിന്നും ഒഴിഞ്ഞിരിക്കുക. ഇവന്മാരുടെ മീറ്റിംഗുകളിൽ നിന്നും ഒഴിഞ്ഞിരിക്കുക.

( NB:…. എന്നിൽ ഒരു പാപവും ഇല്ല, ഞാൻ വിശുദ്ധൻ ആണേ… പടയാളി വ്യാജം പരത്തുന്നു…എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ലൈവ് കണ്ടിട്ടുവേണം ഇവന്റെ തെറി പുറത്തുവിടാൻ. തോമസുകുട്ടി പുന്നൂസിന്റെ തെറിവിളി ഇവന്റെ തെറിവിളിയുടെ മുമ്പിൽ ഒന്നും അല്ല. )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.