അഴിമതിക്കേസ്; നവാസ് ഷരീഫിന് 10 വര്‍ഷം കഠിന തടവ്‌

അഴിമതിക്കേസ്; നവാസ് ഷരീഫിന് 10 വര്‍ഷം കഠിന തടവ്‌
July 07 11:27 2018 Print This Article

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (പി.എം.എല്‍) നേതാവുമായ നവാസ് ഷരീഫിന് അഴിമതിക്കേസില്‍ പത്തുവര്‍ഷം കഠിന തടവിനും 80 ലക്ഷം പൗണ്ട് പിഴയും ലഭിച്ചു. പാനമ സ്വത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ അഴിമതിവിരുദ്ധ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ഷരീഫിന്റെ മകളും കൂട്ടുപ്രതിയുമായ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ടും, ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട.) മുഹമ്മദ് സഫ്ദാറിന് ഒരു വര്‍ഷം തടവും വിധിച്ചു. വിധിയെത്തുടര്‍ന്ന് ഇരുവരും തിരഞ്ഞെടുപ്പില്‍ അയോഗ്യരായി. കോടതിയില്‍ ഇതുവരെ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഷരീപിന്‌റെ പുത്രന്മാരും കേസിലെ കൂട്ടു പ്രതികളുമായ ഹസനെയും ഹുസൈനെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലണ്ടനില്‍ കഴിയുന്ന ഷരീഫും മകളും ശിക്ഷ അനുഭവിക്കാന്‍ രാജ്യത്തു തിരിച്ചെത്തുമോയെന്നതിലും സ്ഥിരീകരണമില്ല.

1990 കളില്‍ പ്രധാന മന്ത്രിയായിരിക്കെ അഴിമതിപ്പണമുപയോഗിച്ച്‌ ലണ്ടന്‍, പാര്‍ക് ലെനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ ഷരീഫ് നാലു ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നായിരുന്നു കേസ്. അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ബഷീറാണ് വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപന സമയത്ത് കോടതി പരിസരം കനത്ത സുരക്ഷയിലായിരുന്നു.

കോടതി പരിസരത്തെ ഗതാഗതം അടക്കം നിരോധിച്ചിരിക്കുകയായിരുന്നു. ജൂലൈ 25 നു വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്ബോഴാണ് പി.എം.എല്ലിനെ വെട്ടിലാക്കിക്കൊണ്ട് കോടതി വിധി വന്നിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.