ഐപിസിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമരക്കാർക്കു പകരം സാക്ഷാൽ അടിച്ചുമാറ്റൽ വിദഗ്ദൻ തോമസ് എന്ന് മറുപേരുള്ള തോമാച്ചനെ അമേരിക്കക്ക് അയക്കുന്നു.
പറഞ്ഞാൽ പൊതുവെ അവിശ്വാസിയാണല്ലോ ഈ തോമാച്ചനും തൊട്ടുനോക്കി വിരൽ ഇട്ടു വിശ്വസിക്കുന്നവൻ; ജോയിന്റ് സെക്രട്ടറി. ഇപ്പോൾ ഐ പി സി ഇദ്ദേഹത്തെ ഹ്യൂസ്റ്റണിലേക്കു അയയ്ക്കുകയാണ്. പിന്നെ അവിടെനിന്നും പല ഇടങ്ങളിലേക്കും.
ഇദ്ദേഹത്തിനു പണ്ടേ ഒരു കഴിവുണ്ട് അത് എല്ലാവരും അറിഞ്ഞിരിക്കണം. ആ കഥ ഇങ്ങനെ,പണ്ടു വെണ്മണി സഭയുടെ പേരിൽ കാശു പിരിച്ചു. എന്നിട്ട് അത് സ്വന്തം പോക്കറ്റിൽ താഴ്തി. അതറിഞ്ഞ സഭ ചോദ്യം ചെയ്തു… നേതാവ് ഭ.. ഭ..ഭാ അടിച്ചു, അങ്ങനെ ആ സഭ സ്വന്തം സെന്ററിൽ നിന്നും മറ്റൊരു സെന്ററിലേക്ക് പാലായനം ചെയ്തു. വർഷങ്ങളുടെ അമേരിക്കൻ വിസിറ്റിംഗ് വിസ കൈയ്യിലുള്ള അദേഹത്തിനു ഹൂസ്റ്റണിലെ ഐപിസി ചർച്ചിൽ നിന്നും സ്പോൺസർ കത്തു ചോദിച്ചു. കൊടുക്കാൻ തീരുമാനവുമായി. എന്തിനെന്നോ, അങ്ങ് അമേരിക്കൻ എയർപോർട്ടിൽ ഇമിഗ്രെഷൻ ഡിപ്പാർട്ട്മെന്റ് എന്തിനാ വന്നത് എന്നു ചോദിച്ചാൽ കാണിക്കാൻ ആണ് പോലും.
അല്ല, ഇതിന് പടയാളിക്കെന്ത് ? ഐപിസിക്ക് ഇപ്പോൾ അമേരിക്കയിൽ വന്ന് പിരിക്കാതെ ഫെഡറൽ ബാങ്കിലെ ലോണിന്റെ പലിശ അടക്കാൻ കാശില്ല. ഫെഡറൽ ബാങ്കിലെ മാസകുടിശ്ശിക അടച്ചിട്ടില്ല എന്നാണ് പിന്നാന്പുറ വാർത്ത, മാത്രമല്ല. കുമ്പനാട്ട് കെ.എസ്.ഇ.ബി മാസ ബില്ല് അടക്കാത്തതിനാൽ ഫ്യൂസ് ഊരാൻ ആളും എത്തി, എന്നാൽ ട്രഷറാർ ഓഫീസിൽ ഉണ്ടായിരുന്നതിനാൽ എങ്ങനെയോ പരിഹരിച്ചു. ഇതൊന്നും പ്രാർത്ഥനാ വീരൻ അറിഞ്ഞില്ല, അദ്ദേഹം കണ്ണടച്ച് ഉപവാസത്തിൽ അണ്, അതുകൊണ്ട് ഒന്നും കണ്ടില്ല , അറിഞ്ഞുമില്ല.
കഴിഞ്ഞ നാളുകളിൽ പിരിച്ചത് വകമാറ്റി കോൺട്രാക്ടർമാർ തിന്നു. പിന്നെ കുറച്ചു പുന്നാര സുധിമോന് ലോണും കൊടുത്തു. ഇനിയും പലതിനും വേണമല്ലോ, അതിനാണ് ഇപ്പോൾ തോമസ് ഫിലിപ്പ് എന്ന തുറുപ്പു ചീട്ടിനെ കളത്തിൽ എറിഞ്ഞു കളിക്കാൻ പ്ലാൻ ഇട്ടത്. ഐപിസിയുടെ ഈ നീക്കം വിജയിക്കുമോ ? ഐപിസിയുടെ യുദ്ധ യോദ്ധാക്കളായ ഉപവാസവീരനും, സ്വർണ്ണനാവുകാരനും അമേരിക്കൻ IRS നേയും, ഇമിഗ്രെഷനേയും പേടിച്ചു അങ്ങോട്ടു പോകുന്നുതു തല്ക്കാലം മാറ്റിവെച്ചു.
അമേരിക്കക്കാർ അറിയുക നിങ്ങളുടെ നന്മ സുവിശേഷികരണത്തിനു കൊടുക്കുക. പ്രസ്ഥാനത്തെ വീണ്ടും നശിപ്പിക്കാതെ നിങ്ങളുടെ കണ്ണു തുറക്കട്ടെ.. വകമാറ്റി ചിലവഴിക്കുന്ന പ്രസ്ഥാനം വിഴുങ്ങികളെ അവഗണിക്കുക..
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.