അഫ്ഗാനില്‍ 140 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ 140 സൈനികര്‍ കൊല്ലപ്പെട്ടു
April 23 09:24 2017 Print This Article

കാബൂള്‍: അഫ്ഗാനിസ്താനില്‍ സൈനിക ആസ്ഥാനത്തുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 140 സൈനികര്‍ കൊല്ലപ്പെട്ടു. 160പേര്‍ക്കു പരിക്കേറ്റു. വടക്കന്‍ പ്രവിശ്യയായ ബാല്‍ഖിലെ മഷാറെ ശരീഫിലായിരുന്നു ആക്രമണം. സൈനിക താവളത്തിലെ പള്ളിയില്‍ നിന്ന് വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ സൈനികരാണ് ആക്രമണത്തിനിരയായത്. മരണസംഖ്യ 140 ആയതായി അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം ഇന്നലെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സൈനിക യൂനിഫോമില്‍ എത്തിയ സായുധരാണ് ആക്രമണം നടത്തിയത്. മൂന്നു സൈനിക വാഹനങ്ങളില്‍ എത്തിയവര്‍ വെടിയുതിര്‍ത്തശേഷം ശരീരത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു. സൈനികര്‍ക്കു പുറമേ അഞ്ചു സായുധരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. 10ഓളം പേര അക്രമിസംഘത്തിലെ രണ്ടുപേരായിരുന്നു മസ്ജിദിലും സമീപത്തെ ഭക്ഷണശാലയിലുമുള്ള സൈനികരെ ലക്ഷ്യംവച്ച്‌ സ്ഫോടനം നടത്തിയത്്്. അക്രമിസംഘത്തിലെ ഒരാളെ പിടികൂടിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ രണ്ടു ചെക്പോസ്റ്റുകള്‍ മറികടന്നാണ് അക്രമികള്‍ ക്യാംപിനകത്തെത്തിയത്. ശക്തമായ ആക്രമണമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.

അതേസമയം ആക്രമണത്തില്‍ 500ലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ അവകാശപ്പെട്ടു. തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണിതെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ നൂറുകണക്കിനാളുകളുണ്ടായിരുന്നതായും മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടതിലും കൂടുതലാവാന്‍ സാധ്യതയുണ്ടെന്നും അഫ്ഗാന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികളെ സൈന്യത്തിനകത്തുള്ളവര്‍ സഹായിച്ചിരിക്കാന്‍ സാധ്യതയുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.