അനീഷ് കാവാലത്തിനെ ദൈവമക്കൾ സൂക്ഷിക്കുക.

അനീഷ് കാവാലത്തിനെ ദൈവമക്കൾ സൂക്ഷിക്കുക.
August 08 18:51 2018 Print This Article

വെള്ള ജുബ്ബയും ഡബിൾ മുണ്ടും വേഷമാക്കി വിശുദ്ധിയും വേർപാടും പ്രസംഗിച്ചും, ചിരിപ്പിച്ചും താളത്തിനൊപ്പിച്ചു പാട്ടുപാടിയും, കർണ്ണരസമാകുമാറ് കിഴവിക്കഥകളും അവതരിപ്പിച്ച് ദൈവവചനത്തെ മാട്ടി കോട്ടി ഗൾഫ്, യൂറോപ്പിയൻ , അമേരിക്കൻ ഐക്യനാടുകളിൽ ഓടിനടന്നു പെന്തക്കോസ്ത് വേദികൾ കീഴടക്കിയ പഴയ മിമിക്രിക്കാരൻ അനീഷ് കാവാലം വെറും വിശുദ്ധിയുടെ വേഷം കെട്ടൽ മാത്രം ആയിരുന്നു എന്നു തെളിയിച്ചു.

വൃക്ഷത്തെ അതിന്റെ ഫലം കൊണ്ടു തിരിച്ചറിയാം എന്നു പറയും പോലെ കർത്താവായ യേശുവിന്റെ വചനവും പേറി വേദികളിൽ നിന്നും വേദികളിലേക്ക് ഓടിനടക്കുന്ന ഇയാൾക്ക് ക്രിസ്തുവിന്റെ മനോഭാവമോ, സ്വഭാവമോ ഇല്ല. പണത്തിനും,പേരിനും, പ്രശസ്തിക്കും വേണ്ടി എന്തും കാണിക്കും. അഹങ്കാരവും ധാർഷ്ട്യവും, നിഗളവും, ഞാൻ എന്ന മനോഭാവവും കുമിഞ്ഞുനിൽക്കുന്ന സ്വഭാവത്തിനുടമ, ( ചില വർഷങ്ങൾക്കു മുൻപ് സ്വന്തം ഭാര്യപോലും ഇദ്ദേഹത്തിന്റെ ജീവിതമില്ലാത്ത സാക്ഷ്യം പുറത്താക്കിയ ചരിത്രം വേറെ. സ്വന്തം ഭാര്യയുടെ പരാതി നിമിത്തം ഇദ്ദേഹത്തെ ഐ. പി. സിയിൽ നിന്നും മുടക്കിയതുമാണ്. അതിവിടെ വിവരിക്കുന്നില്ല.അതിൽ നിന്നും അനുതാപം ഉണ്ടായി മാനസാന്തരം വന്നു ദൈവത്തോട് ഏറ്റുപറഞ്ഞു ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന മനുഷ്യൻ എന്നു ഈയുള്ളവനും കരുതി പല സ്ഥലങ്ങളിലും പ്രമോട്ട് ചെയ്യാൻ ശ്രമിച്ചു. )
എന്നാൽ ഇപ്പോൾ ഇതാ ഇയാളാൽ ഒരു നല്ല സഭ വെട്ടിപ്പിളർത്തി രണ്ടാക്കപ്പെട്ടു. കാരണം ഇയാളുടെ ധാർഷ്ട്യവും അഹങ്കാരവും.
കഴിഞ്ഞ വർഷം (2017) ടോറോണ്ടോയിലെ ( കാനഡ ) കേരളാ ക്രിസ്ത്യൻ അസ്സംബ്ലിയിൽ (KCA ) കാവാലത്തിനെ കൊണ്ടുവന്ന് കൺവൻഷൻ നടത്താൻ ഒരു കൂട്ടർ ശ്രമിച്ചു. എന്നാൽ ഒരുപറ്റം എതിർത്തു, അന്നു കമ്മറ്റിയിൽ ഇതിനെച്ചൊല്ലി വാക്കുതർക്കവും ഉന്തും തള്ളും ഒക്കെ ആയി അത് ക്യാൻസൽ ചെയ്യപ്പെട്ടു. അന്നുമുതൽ ഇദ്ദേഹം ഉന്നിയതാണ് എന്തുവന്നാലും അവിടെ പോയി പ്രസംഗിക്കും എന്ന്. ഈ വർഷം ഓഗസ്റ്റ് മാസം ( നോട്ടീസ് താഴെ )

വീണ്ടും ഒരുകൂട്ടർ കാവാലത്തിനെ ഇറക്കാൻ ശ്രമിക്കുകയും സഭയിൽ ശക്തമായി എതിർപ്പ് ഉയരുകയും ചെയ്തു. എന്നാൽ അതൊന്നും വകവെക്കാതെ കാവാലത്തിന്റെ മീറ്റിങ്ങുമായി ഒരു കൂട്ടം മുമ്പോട്ടു പോയി. ഇതു നിമിത്തം സഭയിൽ ഇടർച്ച ഉണ്ടായി സഭ രണ്ടായി പിളരും എന്നു അറിഞ്ഞിട്ടും ‘എന്തു സംഭവിച്ചാലും ഭൂമി കുലുങ്ങിയാലും ഞാൻ വരും, പ്രസംഗിക്കും’ എന്ന ധാർഷ്ട്യത്തിൽ കാവാലം വന്നു. പ്രസംഗം തുടങ്ങി. സഭ പിളർന്നു. കഴിഞ്ഞ ഞായർ ആ സഭയിലെ 13 കുടുംബം മറ്റൊരു വീടിന്റെ ബേസ്മെന്റിൽ ആരാധന കൂടി. മൂന്ന് കുടുംബം മറ്റൊരു ഇംഗ്ലീഷ് ചർച്ചിൽ പോയി. ആ നല്ല സഭ പിളരാൻ കാരണക്കാരൻ കാവാലം തന്നെ.
ഇനിയും ദൈവമക്കൾ ഇങ്ങനെ വിശുദ്ധിയുടെ വേഷം കെട്ടിവരുന്ന മിമിക്രിക്കാർക്ക് വേദികൊടുത്തു ഐക്യതയോടെ നിൽക്കുന്ന ദൈവസഭയെ തല്ലിക്കൊഴിക്കാതെ യോഹന്നാനാൽ എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുന്നതുപോലെ ” ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും” ഇങ്ങനെയുള്ള കള്ളന്മാരെ ദൈവസഭയുടെ ശുശ്രൂഷകർ തിരിച്ചറിഞ്ഞു വേദികളിൽ നിന്നും ഒഴിച്ചുനിർത്തുക.

പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കിയിരിക്കുന്ന ചിലരെപ്പോലെ ഇതാ ഇപ്പോൾ മറ്റൊരു കൗലിടയൻ ഷിജു വർഗ്ഗീസ് പിളർന്ന ഭാഗത്തിന്റെ പാസ്റ്റർ ആകാൻ കിടക്കയും എടുത്തു അങ്ങു തിരുവനന്തപുരത്തുനിന്നും 6 മാസത്തെ വിസിറ്റിങ്ങ് വിസായിൽ വന്നിറങ്ങി. പി എം ജി ശുശ്രൂഷകൻ ആയിരുന്ന കാലത്തു സ്ഥലം മാറ്റം കൊടുത്തപ്പോൾ അവിടെ പോകാതെ അവിടെ നിന്നും പിണങ്ങി ഐപിസി യിലേക്ക് ചേക്കേറിയ വിദ്വാൻ ആണ് ഷിജു വർഗ്ഗീസ്. ഇദ്ദേഹം തിരുവനന്തപുരത്തെ കൊന്നയെ ചാക്കിട്ടു ഐപിസി യുടെ ഐഡി കാർഡ് ഒപ്പിച്ചു.
ഇതിനെതിരെ ചിലർ രംഗത്ത് വന്നു എങ്കിലും സ്റ്റേറ്റ് പ്രസിഡന്റ് അനുകൂലമായി നിൽക്കുകയും ചെയ്തു. നെയ്യാറ്റിൻകര സെന്ററിലെ വെള്ളെയ്ക്കകടവ് സഭയിൽ ശുശ്രൂഷകനായി നിയമനക്കത്ത് കൊടുത്തു. എന്നാൽ എൽ കെ റോയ് പോലുള്ളവർ ശക്തമായി എതിർത്തതിനെത്തുടർന്നു നിയമനം റദ്ദാക്കി അങ്ങനെ ഐപിസിയിൽ കയറാൻ കഴിയാത്തതുകൊണ്ട് അന്നുമുതൽ കാനഡയിൽ ചേക്കാറാനുള്ള ശ്രമം തുടങ്ങിയതാണ്.

ഇവനും ജീവിതമില്ലാത്ത പ്രസംഗമായി മാത്രം നടക്കുന്ന ഒരു തരികിട ‘പ്ലാസ്റ്റർ’ ആണന്നു താമസിയാതെ എല്ലാവർക്കും വ്യക്തമാകും.

കാവാലം ഇപ്പോൾ മുണ്ടും പൊക്കി ന്യായീകരണവുമായി വരും എന്നും അറിയാം. അണികൾ പിന്നാലെയും…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.