പോരുവഴി അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല വിശ്വാസി ആയിരുന്ന കാക്കാന്റയ്യത്ത് വീട്ടിൽ ജോസഫ് ദമ്പതികൾക്ക് ജനിച്ച തോമസ് ജോസഫ് പോരുവഴി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുമായി ചേർന്നു നിൽക്കുന്ന കാലം. ജോസഫ് ദമ്പതികളുടെ മൂത്ത മകളെ പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് വിവാഹം കഴിക്കുന്നു. ആ വിവാഹത്തിനു ശേഷമാണ് ഈ കുടുംബം ഐപിസിയുമായുള്ള ബന്ധത്തിലേക്ക് വരുന്നത്. എന്നാൽ പഠിക്കാൻ മഹാ മിടുക്കനായ തോമസ് ജോസഫ് 10) ക്‌ളാസിൽ തോറ്റു, വീണ്ടും എഴുതി. വീണ്ടും തോറ്റു തോൽവിയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ മാതാവ് ഇദ്ദേഹത്തെ സുവിശേഷവേലക്കുവേണ്ടി സമർപ്പിച്ചു. ( ഇന്നത്തെ ഒട്ടുമിക്ക വേലക്കാരും ഇങ്ങനെയാണല്ലോ വേലവെപ്പുകാരായി മാറിയത്) എ. ജിക്കാരൻ ആയതുകൊണ്ട് പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ കൊണ്ടു ചേർത്തു. തരികിടയിൽ ബഹുകേമനായ തോമസ് ജോസഫിന്റെ തട്ടിപ്പും മോഷണവും, അടിപിടിയും കാരണം ഒരു വർഷം തികയും മുൻപ് കോളേജ് അധികൃതർ ചവിട്ടി പുറത്താക്കി. അവിടെനിന്നും തിരിച്ചു നാട്ടിൽവന്ന ഈ മഹാൻ രാഷ്ട്രീയത്തിൽ അരക്കൈ നോക്കി. ഒരു വളക്കടയും ഇട്ടു എല്ലുപൊടിയും രാസവളങ്ങളും വിൽപ്പന തുടങ്ങി. തലതിരിഞ്ഞു രാഷ്ട്രീയവും രാസവളത്തിൽ മായം ചേർത്തു വിൽപ്പനയുമായി നടക്കുന്ന തോമസ് ജോസഫിനെ സുവിശേഷ വേലക്കു നേർന്നതാണ്, അവന്റെ പോക്കുകണ്ടോ, എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് ഇദ്ദേഹത്തിന്റെ മാതാവിന്റെ അഭ്യർത്ഥന മാനിച്ചു മൂത്ത മരുമകൻ ( തോമസ് ജോസഫിന്റെ അളിയൻ ) പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഐപിസിയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ പാസ്റ്റർ. സി. കെ ഡാനിയേലുമായി അദ്ദേഹത്തിന്റെ അടുപ്പം വെച്ച് ഇതിയാനെ കുമ്പനാട് ബൈബിൾ കോളേജിൽ ചേർത്തു. അവിടെയും കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ സഹോദരൻ ആ കാലത്തു അമേരിക്കയിൽ നിന്നും വരുമ്പോൾ പെർഫ്യുമ്സ് കൊണ്ടു കൊടുക്കുമായിരുന്നു. കോളേജിൽ കൊണ്ടുവെച്ച പെർഫ്യുമ്സ് ആരോ ഉപയോഗിച്ചു എന്നുപറഞ്ഞു സഹപാഠിയെ പൊതിരെ തല്ലിയതുനിമിത്തം അവിടെനിന്നും പുറത്താക്കപ്പെട്ടു. എന്നിരുന്നാലും അളിയൻ പാസ്റ്റർ. ബഞ്ചമിൻ വർഗ്ഗീസിന്റെ നിർബദ്ധപ്രകാരം അന്നത്തെ അടൂർ – കൊട്ടരക്കാര സെന്ററുകളുടെ സെന്റർപാസ്റ്റർ ആയിരുന്ന പാസ്റ്റർ സി. കെ ഡാനിയേൽ ആയൂരിനടുത്ത് നീറായിക്കോണം എന്ന സ്ഥലത്തുള്ള ഒരു സഭയിൽ ശുശ്രൂഷകനായി നിയമിച്ചു. രണ്ടുവർഷം അവിടെ ശുശ്രൂഷകനായി തുടർന്നു. അടിയും പിടിയും എന്നുവേണ്ട വളരെ പ്രശ്നങ്ങൾ ഉണ്ടാക്കി, പാസ്റ്റർ. സി കെ ഡാനിയേലുമായും പ്രശ്നങ്ങൾ ആയി. അവിടെനിന്നും അടൂർ സെന്ററിൽ തുരുത്തിക്കരയിലെ സഭയിൽ എത്തി. അവിടെ 10 വർഷം ഇരുന്നു. ഭാര്യ സോമിയും മക്കളും ശൂരനാട്ടും. ഇന്ന് ഐ പി സിയിലെ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ സഭയാണല്ലോ ഈ സഭ. ഇവിടെ ഇരിക്കുന്ന കാലം. അവിടെ ഇദ്ദേഹം വ്യഭിചാരിക്കാത്ത ഒരു സ്ത്രീകളും ഇല്ലാ എന്നതാണ് വളരെ പരസ്യമായ രഹസ്യം. ഒരു കാളയോ, പോത്തോ അറുത്ത് അതിന്റെ ഇറച്ചികൊണ്ട് സദ്യയുണ്ടാക്കി അവിടുത്തെ പാവങ്ങളായ ജനത്തിനു കൊടുത്തായിരുന്നു ആ ദേശത്തെ സഹോദരിമാരെ വശീകരിച്ചിരുന്നത്. അങ്ങനെ നാട്ടുകാർക്കും,വീട്ടുകാർക്കും, സഭക്കാർക്കും എല്ലാം അറിയാവുന്ന പ്രാർത്ഥനക്കാരിയായ ഒരു തരുണീമണിയുമായുള്ള ബന്ധം വഴിവിട്ടു വളർന്നു. ഈ തരുണീമണിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റാത്ത തരത്തിൽ ആഴത്തിൽ വേരൂന്നി ആ ബന്ധം വളർന്നു പന്തലിച്ചു പൂത്തുലഞ്ഞു. ഇയാളുടെ ഭാര്യ പലപ്രാവശ്യം ഇവരുമായി ഇയാളെ പിടിച്ചിട്ടും ഉണ്ട്. ഭാര്യ അത് വലിയ ഇഷ്യു ആക്കിയതിനാലും ഇയാൾ വീട്ടിൽ പോകാറേ ഇല്ലായിരുന്നു. അങ്ങനെ ചൂടുപിടിച്ചിരിക്കുമ്പോൾ പ്രാർത്ഥനക്കാരി അണ്ണമ്മ അമേരിക്കയിലേക്ക് പറന്നു. പിന്നാലെ തോമസ് ജോസഫും ചേട്ടനെക്കൊണ്ട് ഇമിഗ്രന്റ് വിസാ ഒപ്പിച്ചു അമേരിക്കയിൽ എത്തിയതുപോലും പഴയ തുരുത്തിക്കരകാരി പ്രാർത്ഥനാ അണ്ണമ്മയെ കാണാൻ വേണ്ടി ആയിരുന്നു. അമേരിക്കയിലേക്ക് വരാൻ കെട്ടും മുറുക്കി പെട്ടിയും എടുത്ത് സ്വന്തം ഭാര്യയോട് യാത്രപറയാൻ ചെന്നപ്പോൾ ഉണ്ടായ സീൻ നാട്ടുകാരോടു ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരും. സ്വന്തം ഭാര്യ ഇയാളെ വിളിക്കുന്ന തെറി ജീവനുള്ള ഒരുത്തനും കേട്ടുനിൽക്കില്ല. ഇയാളുടെ വ്യഭിചാരത്തെപ്പറ്റി നാട്ടുകാരോട് ആ സഹോദരി പറയുന്നതുമൂലം അവരെ മാനസീക രോഗിയായി മുദ്രയും കുത്തി. തുരുത്തിക്കരയിൽ പാസ്റ്ററായി ഇരിക്കുമ്പോൾ ഒരു മിലട്ടറിക്കാരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ‘കോട്ട’ വാങ്ങി കുടിക്കുകയും, പിന്നീട് പലപ്രാവശ്യം കള്ളുഷാപ്പിൽ പോയി മദ്യവും കപ്പയും കഴിച്ച ചരിത്രങ്ങൾ വേറെ. ഈ അടുത്തകാലത്താണ് സ്വന്തം ഭാര്യയുമായി അല്പം ലേഹ്യത്തിൽ ആയതുതന്നെ. എന്നാൽ തുരുത്തിക്കരയിൽ കയറി ഇറങ്ങിയതുപോലെ ഇങ്ങു അമേരിക്കയിൽ പ്രാർത്ഥനക്കാരിയുടെ വീട്ടിൽ കയറിയിറങ്ങാൻ സാഹചര്യം ഇല്ലാത്തതിനാൽ ഇമിഗ്രന്റ് വിസാ കളഞ്ഞു നാട്ടിൽ പോയി. നാട്ടിൽ തിരിച്ചെത്തിയ ഈ മഹാൻ ശൂരനാട്ടുള്ള സ്വന്തം വസ്തുവിൽ സഭാഹോൾ നിർമ്മിച്ചു. അവിടെയാണ് ഇപ്പോൾ ഇതിയാന്റെ സമ്രാജ്യം. ഒന്നാമത് വിദ്യാഭ്യാസം ഇല്ല. പിന്നെ വിവരവും ഇല്ല. അതുകൊണ്ടുതന്നെ വായ് തുറക്കുന്നത് വിവരക്കേടുകൾ പുലമ്പാനും തെറി പറയുവാനും. ഇയാളാണ് ഇപ്പോൾ ഐ പി സിയുടെ ഒരു സെന്റർ ഭരിക്കുന്നത്. അടൂർ വെസ്റ്റ് സെന്റർ.
കോൺഗ്രസ്സുപാർട്ടിക്കാരനായി നടന്ന കാലത്തു ഒരു കുലപാതകവുമായി ഇദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. വളരെ തന്ത്രപരമായി അതിൽനിന്നും ഊരിപുറത്തുവന്നു.
എന്നാൽ പാസ്റ്റർ. ബഞ്ചമിൻ വർഗ്ഗീസിന് കടമ്പനാട് സഭ കേന്ദ്രീകരിച്ചു ഒരു കംമ്പാഷൻ പ്രോജക്റ്റ് ഉണ്ടായിരുന്നു. അതിൽ നിന്നും ജോയിസ് ചാക്കോയെ പുറത്താക്കി. അതിന്റെ വ്യക്തിവൈരാഗ്യം മൂലം ജോയിസ് ചാക്കോ തുടർച്ചയായി മൂന്നുവർഷത്തിൽ കൂടുതൽ ഒരേ സ്ഥാനത്ത് ഇരിക്കാൻ പറ്റില്ല എന്ന ഐപിസി ഭരണഘടനയിലെ ക്ളോസ് കാട്ടി പാസ്റ്റർ. ബഞ്ചമിൻ വർഗ്ഗീസിനു എതിരെ കേസ് കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്നും താൽക്കാലിക വിധിയുണ്ടായി. പാസ്റ്റർ. ബെഞ്ചമിൻ വർഗ്ഗീസ് അതിനെതിരെ അപ്പീൽ കൊടുത്തതിനാൽ സ്റ്റാറ്റസ്കോ നിലനിൽക്കട്ടെ എന്ന് സ്റ്റേറ്റ് പ്രെസ്‌പിറ്ററി തീരുമാനിച്ചതിനാൽ പാസ്റ്റർ. ബഞ്ചമിൻ വർഗ്ഗീസ് സെന്റർ പ്രസിഡന്റ് എന്ന തസ്തിക ഉപയോഗിക്കാതെ, മിനിട്സിൽ ഒപ്പിടാത്ത തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഷിബു നെടുവേലി സ്റ്റേറ്റ് സെക്രട്ടറിയാകുന്നത്. അങ്ങനെ നെടുവേലിയുടെ മകൻ ജസ്റ്റിൻ നെടുവേലിയും തോമസ് ജോസഫിന്റെ മകൻ ജോർജ്ജു തോമസും കമ്പനിയായി. അതിന്റെ ഫലമായി ജോർജ്ജ് പി വൈ പി എ ജോയിന്റ് സെക്രട്ടറിയായി. അടുത്ത തിരഞ്ഞെടുപ്പിൽ തോമസ് ജോസഫ് പ്രെസ്‌പിറ്ററി അംഗമായി. അങ്ങനെ അപ്പൻ തോമസ് ജോസഫും മകൻ ജോർജ്ജ് തോമസും ഷിബുവിന്റെ കാലു തിരുമ്മി തിരുമ്മി പഴയ കേസിന്റെ മറവിൽ തോമസ് ജോസഫിനെ സെന്റർ പാസ്റ്റർ ആക്കുന്നു. എന്നാൽ സെന്ററിൽ നിന്നും എല്ലാ ശുശ്രൂഷകരും ഒപ്പിട്ടുകൊടുത്ത ഒരു കത്ത് , അതിൽ ” കേസ് എതിരായി ഒരു വിധി വരുന്നതുവരെ പാസ്റ്റർ. ബഞ്ചമിൻ വർഗ്ഗീസ് തന്നെ തൽക്കാലത്തേക്ക് ആ സ്ഥിതി തുടരണമെന്നും, അതിനു ശേഷം തോമസ് ജോസഫിനെ പരിഗണിക്കാം”എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്നാൽ ആ കത്ത് ഷിബു മുക്കി. എക്സിക്യൂട്ടീവിലെ മറ്റുള്ളവർ എതിരായതിനാൽ ആരോടും ആലോചിക്കാതെ തോമസ് ജോസഫിനെ സെന്റർ പാസ്റ്റർ ആക്കി. ഇയാളെ ഇപ്പോഴും അതൃപ്തിയുള്ള സഭകളും ശുശ്രൂഷകരും ആ സെന്ററിൽത്തന്നെയുണ്ട്. പല ശുശ്രൂഷകന്മാരും ഇദ്ദേഹത്തെ ഒരു പാസ്റ്റർ ആയിപ്പോലും അംഗീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം ആ സെന്ററിൽ നടന്ന ഒരു വിവാഹത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് മോശമായ ഭാഷയിൽ വിവരക്കേടുകൾ പലതും പുലമ്പി. സദസ്സുനോക്കി സംസാരിക്കാൻ അറിയാത്ത വിവരദോഷിയെന്ന് വിവാഹം നടത്താൻ വന്ന പാസ്റ്റർ. രാജു പൂവക്കാലപോലും പറയുകയുണ്ടായി. ഇയാൾ ഒരു മാന്യൻ അല്ലെന്നു എല്ലാവർക്കും അറിയാം.
ഐപിസിയുടെ പുന്നാരമോനെ നക്കിത്തുടച്ചു അടിച്ചു തൂത്തുവാരി നടന്നതിനാൽ പുന്നാര മോൻ ജോർജ്ജിന്റെ ഭാര്യക്ക് തിരുവല്ലാ സായിപ്പിന്റെ ആശുപത്രിയിൽ ജോലിയും ഒപ്പിച്ചുകൊടുത്തു. ഇയാളുടെ മറ്റൊരു മകൻ നാട്ടുകാരിയായ ഒരു പെൺകുട്ടിയുമായി ബാംഗ്ളൂരിലേക്ക് ഒളിച്ചോടിപ്പോയി അവിടെവെച്ചു രെജിസ്റ്റർ വിവാഹം നടത്തി… ഇപ്പോൾ അവർ കാനഡയിൽ. ആ കഥകൾ അടുത്ത ലക്കം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.