കുമ്പസാര രഹസ്യം ഭര്‍ത്താവിനെ അറിയിക്കും എന്നു ഭീഷണിപ്പെടുത്തി യുവതിയെ അഞ്ചിൽ കൂടുതൽ വൈദികര്‍ ലൈംഗികമായി ഉപയോഗിച്ചു.
കേരളത്തിലെ ഓർത്തഡോക്സ് സഭയ്ക്കുള്ളില്‍ നടന്ന സ്ത്രീ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവതിയുടെ ഭര്‍ത്താവിന്റെ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. സഭയുടേയും വൈദീകരുടേയും പേരുകള്‍ ശബ്ദരേഖയിലുണ്ട്. അപകടത്തെ തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവ് ഫെബ്രുവരി മാസം പതിനഞ്ചിന് ഇന്‍കം ടാക്‌സ് ആവശ്യങ്ങള്‍ക്കായി ഭാര്യയുടെ ഈമെയില്‍ ഭാര്യയോടൊപ്പം പരിശോധിച്ചപ്പോള്‍ ഒരു ബില്ല് ശ്രദ്ധയില്‍പ്പെട്ടു. കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ ഭാര്യ താമസിച്ചതിന്റെ ബില്ലായിരുന്നു അത്. മറ്റു ചില ബില്ലുകളും കണ്ടു. ട്രെയിനിംഗിന് എന്നു പറഞ്ഞ് ഭാര്യ എറണാകുളത്ത് പോയിരുന്നു. സ്‌കൂളിൽ തിരക്കിയപ്പോൾ ഡോക്ടറിനെ കാണാൻ പോയി എന്നുമാണ് അവിടെ പറഞ്ഞത്. എന്നാല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ബില്ല് കണ്ടതോടെ ഭര്‍ത്താവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഭാര്യയെ എട്ട് വൈദികര്‍ ലൈംഗിക അടിമയാക്കി പീഡിപ്പിക്കുന്ന വിവരം ഭര്‍ത്താവ് അറിയുന്നത്. വിവാഹത്തിനു മുന്‍പ് ഭാര്യയുടെ ബന്ധുകൂടിയായ സ്ത്രീയുടെ അയിലത്തുകാരൻ വൈദികനാണ് ( സോണി വർഗ്ഗീസ്, പുന്തോട്ട് ) പീഡനം തുടങ്ങിയത്. വിവാഹ ശേഷവും അയാള്‍ അത് തുടര്‍ന്നു. കുഞ്ഞുണ്ടായി മാമോദീസാ സമയത്ത് യുവതിക്ക് മാനസിക സംഘര്‍ഷം ഉണ്ടായി. വൈദികന്റെ ക്രൂരത കുമ്പസാരക്കൂട്ടില്‍ തുറന്നു പറഞ്ഞ് ആ ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. ഇടവകയിലെ വികാരിയോട് കുമ്പസരിച്ച് ഏറ്റുപറഞ്ഞു. എന്നാൽ കുമ്പസാരക്കൂട്ടിലെ വിവരങ്ങളറിഞ്ഞ ഇടവകയിലെ വൈദികന്‍ സത്യങ്ങൾ ഭര്‍ത്താവിനോട് പറഞ്ഞുകൊടുക്കും എന്നു പറഞ്ഞ് പീഡനം ആരംഭിച്ചു. മാത്രമല്ല, ലൈംഗിക ബന്ധത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മറ്റൊരു വൈദികന് അയച്ചു കൊടുത്തു. ആ ചിത്രങ്ങള്‍ കാട്ടി മൂന്നാമത്തെ വൈദികനും പീഡിപ്പിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് അഞ്ചോളം വൈദികര്‍ കൂടി ഭീഷണിപ്പെടുത്തി യുവതിയെ വര്‍ഷങ്ങളായി ലൈംഗികമായി ഉപയോഗിക്കുകയും മറ്റു വൈദീകർക്ക് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് ശബ്ദരേഖയില്‍ പറയുന്നു. നടന്ന സംഭവത്തിന്റെ 20 % മാത്രമാണ് ഭാര്യ തന്നോടു പറഞ്ഞിട്ടുള്ളതെന്നും ബാക്കി 80% തന്നോട് തുറന്നു പറഞ്ഞിട്ടില്ലെന്നും ഭർത്താവ് പറയുന്നു. സഭയുടെ അധികാരായിയ തിരുമേനിയെപ്പറ്റിയും സംഭാഷണത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
ഭർത്താവ് തന്നെ വിഷയങ്ങൾ കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോള്‍ പല ഭാഗത്തുനിന്നും ഭീഷണികളുണ്ടായി. സഭാ വിശ്വാസികളായ ചില സെലിബ്രിറ്റികളും വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റക്കാരായ വൈദീകരുടെ വക്കീലും വിളിച്ചു ഭീഷണിപ്പെടുത്തി. പ്രതികളില്‍ ഒരാളായ വൈദികന്‍ വിളിച്ചു കരഞ്ഞു. എല്ലാ തെളിവുകളും കയ്യിലുണ്ട്. സഭയുടെ അധിപന്മാരുടെ ശിങ്കിടികളാണ് ഈ വൈദികര്‍. ഭാര്യയെ പറഞ്ഞു വീട്ടിൽ വിട്ടു. ഇപ്പോൾ ഈ വൈദീകർ ഭാര്യയുടെ വീട്ടുകാരെ സ്വാധീനിച്ചും, ഭീഷണിപ്പെടുത്തിയും ഭർത്താവിനെതിരെ പരാതികൊടുത്തിരിക്കുന്നു. ഇപ്പോഴത്തെ തിരുമേനിയുടെ സെക്രട്ടറിയും ഒരു പ്രതിയാണ്. അതുകൊണ്ട് കൂടി വന്നാൽ ആറു മാസം സസ്‌പെൻഷനിൽ മാത്രം ഒതുക്കും. പ്രതികളുടെ പേരുകളും സ്ഥലവും ശബ്ദരേഖയിൽ വെളിപ്പെടുത്തുന്നുണ്ട്. ഇവർക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടും വരെ മുമ്പോട്ട് പോകും എന്നാണ് ഭർത്താവ് പറയുന്നു. കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനമാണ് നടന്നിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.