സേലത്ത് വീണ്ടും ബസ് അപകടം. പെന്തെക്കോസ്ത് വിശ്വാസിയടക്കം ഏഴുമരണം

സേലത്ത് വീണ്ടും ബസ് അപകടം. പെന്തെക്കോസ്ത് വിശ്വാസിയടക്കം ഏഴുമരണം
September 01 18:32 2018 Print This Article

സേലം: സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.  പ്രൊഫ. ജെം ജേക്കബ് (ജിമ്മിച്ചന്‍) , ഷാനോ, സിഗി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ്, അല്‍ഫോന്‍സ എന്നിവരാണ് മരിച്ചത്.   37 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ ഏഴു പേര്‍ മലയാളികളാണ്.

ബംഗളൂരു കെ.ആര്‍.പുരം ചര്‍ച്ച് ഓഫ് ഗോഡ് അംഗമായ ഷാനോ തരിയന്‍ (28) ആണ് നിത്യതയില്‍ ചേര്‍ക്കപ്പെട്ട പെന്തക്കോസ്ത് വിശ്വാസി. തിരുവല്ലയില്‍ തലവടി ചര്‍ച്ച് ഓഫ് ഗോഡിലെ വിശ്വാസിയാണ്.

ചങ്ങനാശേരി കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പ്രൊഫ.ജിം ജേക്കബ് (ജിമ്മിച്ചന്‍) സേലത്ത് നടന്ന വാഹനാപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.