സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം; ബംഗാള്‍ ഉറപ്പിച്ച് തൃണമൂല്‍, തമിഴ്നാട്ടില്‍ ഡി.എം.കെ

സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം; ബംഗാള്‍ ഉറപ്പിച്ച് തൃണമൂല്‍,  തമിഴ്നാട്ടില്‍ ഡി.എം.കെ
May 02 13:38 2021 Print This Article

തിരുവനന്തപുരം: എല്‍.ഡി.എഫ് തുടര്‍ ഭരണം ഉറപ്പാക്കി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മിന്നുന്ന വിജയമാണ് എല്‍.ഡി.എഫ് നേടുന്നത്. വോട്ടെണ്ണല്‍ പല മണ്ഡലങ്ങളിലും പിന്നിടുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ അടക്കം എല്‍.ഡി.എഫിന്റെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാവി തുലാസില്‍ ആണെങ്കില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ എല്‍.ഡി.എഫ് 99, യു.ഡി.എഫ്-40, എന്‍.ഡി.എ-0 എന്നിങ്ങനെയാണ് ലീഡ് നില.

അതേസമയം, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ലീഡ് കുത്തനെ കുറയുകയാണ്. കെ.എസ് ശബരിനാഥന്‍, ഷാഫി പറമ്ബില്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ വലിയ വെല്ലുവിളി നേരിട്ട് പരാജയത്തിന്റെ വക്കിലാണ്.

പശ്ചിമ ബംഗാളില്‍ അധികാരം ഉറപ്പിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്. 200 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പി 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 148 സീറ്റുകള്‍ നേടിയാല്‍ ഭരണം ഉറപ്പിക്കാം. അതേസമയം നന്ദിഗ്രാമില്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരി മുന്നേറുന്നത് മമത ബാനര്‍ജിക്ക് തിരിച്ചടിയാകും.

തമിഴ്നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡി.എം.കെ മുന്നേറുകയാണ്. 135 സീറ്റുകളിലാണ് ഡി.എം.കെയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. എന്‍.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ 98 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അസമില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ് ബി.ജെ.പി തുടരുകയാണ്. 84 സീറ്റുകളിലാണ് അസമില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. 41 സീറ്റുകളിലാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. മറ്റുളളവര്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

പുതുച്ചേരിയില്‍ 12 സീറ്റുകളില്‍ എന്‍.ആര്‍.സി ലീഡ് ചെയ്യുന്നു. നാലു സീറ്റുകളിലാണ് കോണ്‍ഗ്രസിന്‍റെ ലീഡ്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍.

ബംഗാളില്‍ 294 മണ്ഡലങ്ങളിലേക്കാണ് മത്സരം. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകള്‍ വേണം. തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലും അസമില്‍126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമാണ് മത്സരം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.