ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: നിരവധി പേര്‍ മരണപ്പെട്ടു

ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: നിരവധി പേര്‍ മരണപ്പെട്ടു
July 22 17:36 2021 Print This Article

ബീജിംഗ് : ചൈനയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങള്‍ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെന്‍ഷൗ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെള്ളത്തിന്റെ ഗതിമാറ്റി ഒഴുക്കുന്നതിനായി ഒരു ഡാം സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ജനസംഖ്യയുള്ള ഒരു പ്രവിശ്യയെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു. അതേസമയം നിരവധി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം നിയന്ത്രണാധീതമായതോടെ ഡാമുകളുടെ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ആയിരക്കണക്കിന് സൈനികരെയാണ് നദിക്കരകളില്‍ നിയോഗിച്ചിട്ടുള്ളത്.

വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ അങ്ങേയറ്റം കഠിനമാണെന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണം. കഴിഞ്ഞ 60 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.

ഷെന്‍ഷൗ പ്രവശ്യയിലെ ഒരു ട്രെയിനില്‍ വെള്ളം കയറി 12 പേര്‍ മരണമടഞ്ഞിരുന്നു.രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെന്‍ഷൗ നഗരത്തില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

1.2 കോടിയിലധികം പൗരന്മാരുള്ള ഷെങ്‌ഷോ നഗരത്തിലെ മെട്രോ ലൈനിനുള്ളില്‍ യാത്രക്കാര്‍ കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയില്‍ 1,000 വര്‍ഷത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ മഴയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍.

റെയില്‍വേ സ്റ്റേഷനുകളും നിരവധി കെട്ടിടങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാ പ്രവര്‍ത്തനത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകള്‍ പിളര്‍ന്ന് വാഹനങ്ങള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഹെനാന്‍ പ്രവശ്യയിലെ ടണലുകളില്‍ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഹെനാന്‍ പ്രവശ്യയിലെ 12 ഓളം നഗരങ്ങളില്‍ പ്രളയം വ്യാപക നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.