വാഷിംഗ്ടൺ: യു എസിൽ ഗർഭഛിദ്ര അവകാശം റദ്ദാക്കി സുപ്രധാന സുപ്രീം കോടതി ഉത്തരവ്. 1973 ലെ റോ– വേഡ് കേസിലെ വിധി അസാധുവാക്കിയാണ്, ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും ഒഴിവാക്കിയത്. അതേസമയം, സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാം. 15 ആഴ്ച വളർച്ചയെത്തിയശേഷം നടത്തുന്ന ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമത്തിനും സുപ്രീം കോടതി പച്ചക്കൊടി കാട്ടി. റോ– വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും നിരവധി പ്രകടനങ്ങള്‍ നടന്നു.
വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പറുദീസയായാണ് അമേരിക്ക ചൂണ്ടിക്കാണിക്കപ്പെടാറ്. എന്നാല്‍ അമേരിക്ക ഇന്ന് പിന്തിരിഞ്ഞു നടക്കുന്നു എന്നാണ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ പക്ഷം. സുപ്രീംകോടതി ഭരണഘടനയെ പിന്തുടരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.